ദിലീപ് റിമാന്‍ഡിലായപ്പോള്‍ പകരം പ്രസിഡന്റായ ആന്റണി പെരുമ്പാവൂരാണ് പ്രസിഡന്റ് സ്ഥാനം ദിലീപിന് തിരിച്ചു കൈമാറുന്ന കാര്യം അറിയിച്ചത്. താന്‍ വൈസ് പ്രസിഡന്റായി തുടരുമെന്നും ആന്റണി കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായി ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കുകയല്ല, സാങ്കേതികമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ തത്കാലം സ്ഥാനത്ത് നിന്ന് നീക്കുക മാത്രമാണ് ഉണ്ടായതെന്നാണ് ആന്റണി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ ക്രിസ്മസ് റിലീസുകള്‍ മുടക്കി എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് പുതിയ സംഘടന രൂപവത്കരിച്ചത്. നിലവിലെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് ബദലായാണ് ദിലീപിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും നേതൃത്വത്തില്‍ പുതിയ സംഘടന രൂപം കൊണ്ടത്. എന്നാല്‍, പിന്നീട് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന്, ചാലക്കുടി ഡി സിനിമാസിന്റെ ഉടമ കൂടിയായ ദിലീപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.
തിയേറ്റര്‍ ഉടമകള്‍ വച്ചുനീട്ടിയ പ്രസിഡന്റ്പദവി വേണ്ടെന്ന് നടൻ ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ദിലീപിനെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍, കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം സംഘടന പ്രസിഡന്റ് സ്ഥാനം ദിലീപിന് തിരിച്ചുനല്‍കി. ചൊവ്വാഴ്ച കൊച്ചിയില്‍ നടന്ന പ്രത്യേക യോഗത്തിലാണ് പ്രസിഡന്റ് സ്ഥാനം ദിലീപിന് തിരിച്ചുനല്‍കിയത്. എന്നാല്‍, ബുധനാഴ്ച ഈ സ്ഥാനം വേണ്ടെന്ന് അറിയിച്ച് ദിലീപ് ഫിയോക്കിന് കത്തു നല്‍കി. സ്ഥാനമാനങ്ങളൊന്നും വേണ്ട, താനൊരു സാധാരണ അംഗമായി പ്രവര്‍ത്തിക്കാമെന്നാണ് ദിലീപ് കത്തില്‍ പറഞ്ഞത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ദിലീപിനെ ഫിയോക്കിന്റെ പ്രസിഡന്റായി വീണ്ടും നിയമിച്ചിരുന്നു. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിലാണ് ദിലീപിനെ വീണ്ടും പ്രസിഡന്റായി തെരഞ്ഞടുത്തത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായ സമയത്ത് ദിലീപിനെ പുറത്താക്കി, ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന സമരത്തെ തുടര്‍ന്ന് ദിലീപ് മുന്‍കൈയെടുത്താണ് ഫിയോക്ക് എന്ന പുതിയ സംഘടന രൂപവത്കരിച്ചത്.