അട്ടപ്പാടിയിലെ ശിശു മരണത്തെക്കുറിച്ച്‌ പഠിക്കാന്‍ സംസ്ഥാനത്ത് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു

അട്ടപ്പാടിയിലെ ശിശു മരണത്തെകുറിച്ച്‌ പഠിക്കാന്‍ സംസ്ഥാനത്ത് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു. കൊല്‍ക്കത്തയില്‍ നിന്നുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ആന്ത്രപ്പോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഫീല്‍ഡ് സ്റ്റേഷന്‍ കേരളത്തില്‍ തുടങ്ങും. പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി…

അട്ടപ്പാടിയിലെ ശിശു മരണത്തെകുറിച്ച്‌ പഠിക്കാന്‍ സംസ്ഥാനത്ത് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു. കൊല്‍ക്കത്തയില്‍ നിന്നുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ആന്ത്രപ്പോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഫീല്‍ഡ് സ്റ്റേഷന്‍ കേരളത്തില്‍ തുടങ്ങും.

പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. അട്ടപ്പാടിയിലെ ശിശു മരണത്തെക്കുറിച്ച്‌ പഠിക്കാന്‍ കേന്ദ്ര സ്ഥാപനം ആന്ത്രപ്പോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പഠനം നടത്തും. വയനാട്ടില്‍ ഫീല്‍ഡ് സ്റ്റേഷന്‍ സ്ഥാപിക്കും

വയനാട് ചെതലയത്തുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രൈബല്‍ റിസര്‍ച്ച്‌ സെന്‍ററിലാണ് ഫീല്‍ഡ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തിയത്. ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.

കേന്ദ്രം സ്ഥാപിക്കുന്നതിനും പഠനം നടത്തുന്നതിനുമുള്ള മുഴുവന്‍ ചെലവും ആന്ത്രപ്പോളജിക്കല്‍ ഇന്‍സ്റ്റ്യറ്റ്യൂട്ട് തന്നെയാണ് വഹിക്കുക. അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ശിശു മരണം കൂടുന്നത് പോഷകാഹാര കുറവുമൂലമാണെന്നായിരുന്നു ആദ്യ നിഗമനം.

പോഷകാഹാര കുറവ് പരിഹരിച്ചിട്ടും ശിശു മരണം തുടര്‍ന്ന സാഹചര്യത്തിലാണ് ജനിതക രോഗ സാധ്യതയെകുറിച്ച്‌ പഠിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചതെന്ന് വകുപ്പ് മന്ത്രി എകെ ബാലന്‍ പറഞ്ഞു.

ഡബ്ല്യുടിഒ, ഡര്‍ബന്‍ കോണ്‍ഫറന്‍സുകളില്‍ ഇന്ത്യയിലെ ആദിമ മനുഷ്യരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് ആന്ത്രപ്പോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ. ജൂലായിയില്‍ മന്ത്രി നേരിട്ട് സന്ദര്‍ശിച്ചാണ് ഫീല്‍ഡ് സ്റ്റേഷന്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ അഭ്യര്‍ത്ഥിച്ചത്.

പ്രളയം കാരണം തുടര്‍ നടപടികള്‍ വൈകിയെങ്കിലും ഈ വര്‍ഷം തന്നെ സ്ഥാപിക്കാനാവുമെന്നാണ് വകുപ്പിന്‍റെ പ്രതീക്ഷ. അട്ടപ്പാടിയിലെ ശിശു മരണത്തിന് കാരണമായ ജനിതക വൈകല്യങ്ങളെ കുറിച്ച്‌ പഠിക്കുന്നതിനൊപ്പം വയനാട്ടിലെ സിക്കിള്‍ സെല്‍ അനീമിയയെ കുറിച്ചും പഠനം നടത്തും.