അവരുടെ ആവിശ്യങ്ങൾക്ക് വഴങ്ങാതെ ആ രാത്രി തന്നെ ഞാൻ അവിടെ നിന്നും ഇറങ്ങി. നായികയായി അഭിനയിച്ചപ്പോൾ പോലും ഇങ്ങനൊരു അനുഭവം എനിക്കുണ്ടായിട്ടില്ല.

ഒരുകാലത്ത് മലയാളത്തിലും തമിഴിലുമായി നിറഞ്ഞു നിന്ന് നായികമാരിൽ ഒരാളായിരുന്നു ചാര്മിള. അത്ര പെട്ടന്നൊന്നും ചാര്മിളയെ മറക്കാനും പ്രേഷകർക്കാവില്ല. എന്നാൽ ആ ചാര്മിള ഇന്ന് ദുരിത കയത്തിലാണെന്നും വാർത്തകളിലൂടെ അറിഞ്ഞതാണ്.  കോളനിയിലെ ഒരു വാടകവീട്ടിലാണ് താരവും…

ഒരുകാലത്ത് മലയാളത്തിലും തമിഴിലുമായി നിറഞ്ഞു നിന്ന് നായികമാരിൽ ഒരാളായിരുന്നു ചാര്മിള. അത്ര പെട്ടന്നൊന്നും ചാര്മിളയെ മറക്കാനും പ്രേഷകർക്കാവില്ല. എന്നാൽ ആ ചാര്മിള ഇന്ന് ദുരിത കയത്തിലാണെന്നും വാർത്തകളിലൂടെ അറിഞ്ഞതാണ്.  കോളനിയിലെ ഒരു വാടകവീട്ടിലാണ് താരവും മകനും അമ്മയും കുടി കഴിയുന്നത്. ആദ്യം മിനിസ്‌ക്രീനിലും പിന്നീട് ബിഗ് സ്‌ക്രീനിലുമായി തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച അവസരങ്ങളും നേട്ടങ്ങളുമൊന്നും സ്വന്തമാക്കാൻ ചാര്മിളക്ക് കഴിഞ്ഞില്ല. 

അടുത്തിടെ ഒരു സിനിമയിലേക്ക് അഭിനയിക്കാൻ ഒരു വേഷം ലഭിച്ചെങ്കിലും തനിക്ക് നേരിടേണ്ടി വന്ന ദോഷകരമായ സാഹചര്യം കൊണ്ട് ആ അവസരം വേണ്ടന്ന് വയ്‌ക്കേണ്ടി വന്നെന്നും താരം അടുത്തിടെ ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.  ആ സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ നിർമാതാക്കളായ മൂന്ന് യുവാക്കൾ രാത്രിയിൽ തന്റെ മുറിയിൽ വരുകയും അവരുടെ ആവശ്യങ്ങൾക്ക് വഴങ്ങണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അതിന് എനിക്ക് സമ്മതമല്ലായിരുന്നു. അവരുടെ ആവിശ്യങ്ങൾക്ക് വഴങ്ങാതെ കൂടെ ഉണ്ടായിരുന്ന സഹായിയുമായി ആ രാത്രി തന്നെ ഞാൻ അവിടെ നിന്നും ഇറങ്ങി. അപ്പോൾ എന്റെ കൈൽ ട്രെയിൻ ടിക്കറ്റിനു പോലും പണം ഉണ്ടായിരുന്നില്ല. പണം കടം വാങ്ങിയാണ് ഞാൻ ടിക്കറ്റ് എടുത്തത്. നായികയായിരുന്ന കാലത്ത് പോലും ഇത്തരം ഒരു ദുരനുഭവം എനിക്കുണ്ടായിട്ടില്ല എന്നും മലയാള സിനിമ ഇന്ന് ഒരുപാട് മാറിയെന്നുമാണ് ചാര്മിള അഭിമുഖത്തിൽ പറഞ്ഞത്.