അവൾ എന്നെ പ്രണയിച്ചത് ആത്മാർതമായിട്ടാരുന്നു ! പക്ഷെ ഞാൻ ആഗ്രഹിച്ചത് അവളുടെ ശരീരം മാത്രമായിരുന്നു ! വിവാദ വെളിപ്പെടുത്തലുമായി നവാസുദ്ധിന്‍ സിദ്ദിഖി !

പ്രണയനിര്‍ഭരമായ നിമിഷങ്ങള്‍ അവര്‍ ആഗ്രഹിച്ചപ്പോള്‍ എന്റെ ലക്ഷ്യം വേറെയായിരുന്നു: ആത്മകഥയിലെ തുറന്നുപറച്ചിലില്‍ കുരുങ്ങി നവാസുദ്ധിന്‍ സിദ്ദിഖി, പ്രതികരണവുമായി നിഹാരിക സിങ്ങ് സ്വഭാവിക അഭിനയം കൊണ്ട് ബോളിവുഡില്‍ സ്വന്തമായി ഒരു ഇടം നേടിയ താരമാണ് നവാസുദ്ധിന്‍…

പ്രണയനിര്‍ഭരമായ നിമിഷങ്ങള്‍ അവര്‍ ആഗ്രഹിച്ചപ്പോള്‍ എന്റെ ലക്ഷ്യം വേറെയായിരുന്നു: ആത്മകഥയിലെ തുറന്നുപറച്ചിലില്‍ കുരുങ്ങി നവാസുദ്ധിന്‍ സിദ്ദിഖി, പ്രതികരണവുമായി നിഹാരിക സിങ്ങ്

സ്വഭാവിക അഭിനയം കൊണ്ട് ബോളിവുഡില്‍ സ്വന്തമായി ഒരു ഇടം നേടിയ താരമാണ് നവാസുദ്ധിന്‍ സിദ്ദിഖി. എന്നാല്‍ താരം ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത് തന്റെ പുതിയ ആത്മകഥയിലെ തുറന്നു പറച്ചിലും,കുറ്റസമ്മതത്തിലൂടെയുമാണ്.

ആന്‍ ഒര്‍ഡിനറി ലൈഫ് എന്ന ആത്മകഥയില്‍ ജീവിതത്തിലെ കൊച്ചു കുസൃതികള്‍ മുതല്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുന്ന വെളിപ്പെടുത്തലുകളും താരം നടത്തിയിരിക്കുന്നു. മിസ് ലൗവ്ലി എന്ന ചിത്രത്തിലെ സഹതാരവും മുന്‍ മിസ് ഇന്ത്യ സ്ഥാനാര്‍ത്ഥിയുമായ നിഹാരിക സിങുമായുണ്ടായിരുന്ന ബന്ധമാണ് നിലവിലെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.

ഒരുമിച്ച്‌ അഭിനയിച്ചിരുന്ന അവസരത്തിലും, ശേഷവും തങ്ങള്‍ നല്ല അടുപ്പത്തിലായിരുന്നു. എന്നാല്‍ എല്ലാ പെണ്‍കുട്ടികളെയും പോലെ പ്രണായുതരമായ നിമിഷങ്ങള്‍ അവര്‍ ആഗ്രഹിച്ചപ്പോള്‍ തന്റെ ലക്ഷ്യം അവരുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നതായിരുന്നു എന്നാണ് നവാസ് തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തന്നിലെ നീചനായ മനുഷ്യനെ തിരിച്ചറിഞ്ഞു നിഹാരിക ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നും നവാസ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

എന്നാല്‍ നവാസുമായി തനിക്ക് ചെറിയ ഇടവേള മാത്രമാണ് ബന്ധമുണ്ടായിരുന്നതെന്നും. അത് കിടപ്പറ വരെ എത്തുന്ന തരത്തിലേക്ക് വളര്‍ന്നിട്ടില്ലെന്നും നിഹാരിക വ്യക്തമാക്കി. സിദ്ദിഖിയുടെ അവകാശവാങ്ങള്‍ പുസ്തകം വിറ്റപോകാനുള്ള വെറും തന്ത്രങ്ങള്‍ മാത്രമാണ്. അദ്ദേഹം മികച്ച നടനാണെന്നും വീണ്ടും തെളിയിച്ചുവെന്നും നിഹാരിക പറഞ്ഞു.

അഭിനയ മികവ് മാത്രം കൈമുതലാക്കി ബോളിവുഡില്‍ സ്ഥാനം നേടിയ അഭിനേതാവാണ് നവാസുദ്ധീന്‍ സിദ്ദിഖി. അവള്‍ എന്നെ സ്നേഹിച്ചു , പക്ഷേ ശാരീരിക സുഖമായിരുന്നു എന്റെ ലക്ഷ്യമെന്ന നവാസുദ്ധീന്‍ സിദ്ദിഖിയുടെ വെളിപ്പെടുത്തലിനെ അല്‍പം ഞെട്ടലോടെയായിരുന്നു ചലചിത്ര ലോകം കേട്ടത്. പൊതുവെ നിശബ്ദനായ നവാസുദ്ധീന്‍ സിദ്ദിഖി തന്റെ വ്യക്തി ജീവിതത്തിലെ കുറ്റസമ്മതങ്ങള്‍ നടത്തിയത് ആത്മകഥയായ ‘ആന്‍ ഓര്‍ഡിനറി ലൈഫി’ലൂടെയായിരുന്നു.

മിന്‍ മിസ് ഇന്ത്യ സ്ഥാനാര്‍ത്ഥിയും സഹപ്രവര്‍ത്തകയുമായിരുന്ന നിഹാരിക സിങ്ങുമായി തനിക്ക് ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച്‌ വിശാലമായി തന്നെ സിദ്ദിഖി ആന്‍ ഓര്‍ഡിനറി ലൈഫില്‍ പറയുന്നുണ്ട്. എല്ലാ പെണ്‍കുട്ടികളേയും പോലെ പ്രണയാതുരമായ സംഭാഷണങ്ങളും ഒന്നിച്ചുള്ള നിമിഷങ്ങളും അവര്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അവരുമായി ശാരീരിക ബന്ധം മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും സിദ്ദിഖി തന്റെ ആത്മകഥയില്‍ പറയുന്നു. തന്നിലെ നീചനായ മനുഷ്യനെ തിരിച്ചറിഞ്ഞ നിഹാരിക ബന്ധം ഉപേക്ഷിക്കുകയായിരുന്നെന്ന് സിദ്ദിഖി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

ഒരു സ്ത്രീയുമായുള്ള ബന്ധത്തെ സംബന്ധിച്ച്‌ കെട്ടിച്ചമച്ച കഥകള്‍ ഉണ്ടാക്കി തന്റെ പുസ്തകത്തിന്റെ വില്‍പന വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് അത്ര ആശാസ്യമായ രീതിയല്ലെന്നും അവര്‍ വിശദമാക്കി. നവാസുദ്ധീന്‍ സിദ്ദിഖി മികച്ച നടന്‍ ആണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞെന്ന് നിഹാരിക കൂട്ടിച്ചേര്‍ത്തു.