അൾഷിമേഴ്സ് രോഗിയായ തന്റെ ഭാര്യയെ നോക്കാനായി മുറിയിൽ ചെന്നപ്പോൾ പിതാവ് കാണുന്നത് മകൻ അമ്മയെ ബലാത്സംഗം ചെയ്യുന്ന രംഗം…

സാംസ്‌കാരിക കേരളത്തിനെ ഒന്നാകെ നടുക്കിയ വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. അൾഷിമേഴ്സ് രോഗിയായ അമ്മയെ മകൻ ബലാത്സംഗം ചെയ്തുവെന്നുള്ള വാർത്ത കേട്ട് മലയാളികളുടെ നടുക്കം ഇത് വരെ മാറിയിട്ടില്ല. കൊല്ലത്ത് സംഭവിച്ച ഈ…

Mother raped by son in kollam

സാംസ്‌കാരിക കേരളത്തിനെ ഒന്നാകെ നടുക്കിയ വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. അൾഷിമേഴ്സ് രോഗിയായ അമ്മയെ മകൻ ബലാത്സംഗം ചെയ്തുവെന്നുള്ള വാർത്ത കേട്ട് മലയാളികളുടെ നടുക്കം ഇത് വരെ മാറിയിട്ടില്ല. കൊല്ലത്ത് സംഭവിച്ച ഈ ദുരന്തം ഇനി ഒരു അമ്മയ്ക്കും സംഭവിക്കാതിരിക്കട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം. 

രോഗം ബാധിച്ചു കിടക്കയിൽ കഴിയുന്ന 65 വയസ് പ്രായമുള്ള അമ്മയോടാണ് ആ മകന്റെ ക്രൂരത. കഞ്ചാവിന് അടിമയായ ഇയാൾ മറ്റൊരു പെൺകുട്ടിയെ പീടിച്ചു കൊന്നതിനു ശേഷം സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ രണ്ടാം പ്രതി കൂടിയാണ്. മൂത്ത മകനായ ഇയാൾ ഇടക്ക് മാത്രമായിരുന്നു കൂലിപ്പണിക്ക് പൊയ്ക്കൊണ്ടിരുന്നത്. അല്ലാത്ത ദിവസങ്ങളിൽ മുഴുവൻ സമയവും വീട്ടിലായിരുന്നു. അപ്പോഴെക്കെ അമ്മയെ ബലാത്സംഗം ചെയ്തുവരികയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീട്ടിൽ ആരും ഇല്ലാത്ത സമയം ഇതേ പ്രവർത്തിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയിരുന്നു ഇയാൾ. അപ്രതീക്ഷിതമായി ഭാര്യയെ നോക്കാനായി മുറിയിലേക്ക് കയറിവന്ന ഭർത്താവ് കണ്ടത് മകൻ അമ്മയെ പീഡിപ്പിക്കുന്ന കാഴ്ചയാണ്. രംഗം കണ്ടു അലറിയപ്പോൾ മകൻ പെട്ടന്ന് രക്ഷപെടാൻ ശ്രമിച്ചു. തടുക്കാൻ ശ്രമിച്ച പിതാവിനെ തള്ളിമാറ്റിയതിനു ശേഷമാണു പ്രതി രക്ഷപെട്ടത്. അച്ഛന്‍ അഞ്ചാലുമൂട് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

ഇയാളുടെ സുഹൃത്ത് ഒരു പെൺകുട്ടിയുമായി പ്രണയത്തിൽ ആയിരുന്നു. അവർ തമ്മിലുള്ള വേണ്ടാത്ത ബന്ധം ഇയാൾക്ക് അറിയാമായിരുന്നു. ഇത് പറഞ്ഞു ഭീക്ഷണിപ്പെടുത്തി ഇയാൾ ആ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ വഴങ്ങാതിരുന്ന പെൺകുട്ടിയെ ഇയാൾ ബലം പ്രയോഗിച്ചു പീഡിപ്പിച്ചതിന് ശേഷം കഴുത്ത് ഞെരിച്ചു കൊന്നു സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരിന്നു. ഈ കേസിന്റെ വിചാരണ കോടതിയിൽ നടന്നുകൊണ്ടിരിക്കെയാണ് സ്വന്തം അമ്മയെ പീഡിപ്പിച്ച കേസിൽ യുവാവിനെ വീണ്ടും പോലീസ് പിടികൂടുന്നത്.