ആണായി വേഷം മാറി രണ്ട് പേരെ വിവാഹം ചെയ്ത് സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ച യുവതി അറസ്റ്റില്‍. കൃഷ്ണ സെന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്വീറ്റി സെന്‍ എന്ന യുവതിയെയാണ് ആള്‍മാറാട്ടത്തിനും സ്ത്രീധന പീഡനത്തിനും പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം. ഫെയ്‌സ്ബുക്കില്‍ സുന്ദരിമാരെ കെണിയിൽ വീഴ്ത്തുന്നതാണ് പ്രധാന ഹോബി . ഇവരില്‍ രണ്ട് പേര്‍ വലയില്‍ വീഴുകയും ചെയ്തു. രണ്ട് വിവാഹശേഷമാണ് ആരാധികമാര്‍ സത്യമറിഞ്ഞത് കൃഷ്ണ സ്ത്രീയാണ്. കൗമാരത്തിലെത്തിപ്പോള്‍ മുതല്‍ പുരുഷവേഷത്തിലായിരുന്നു നടപ്പ്.
ഫെയ്‌സ്ബുക്കിലൂടെ കുട്ടുകാരികളെ തെരഞ്ഞ് 2014 ലായിരുന്നു ആദ്യവിവാഹം. ഉത്തരാഖണ്ഡ് സ്വദേശിനി കാമിനിയാണ് ആദ്യം വലയില്‍വീണത്. അലിഗഡിലെ വ്യാപാരിയുടെ മകനെന്ന പേരിലായിരുന്നു വിവാഹം. 8.5 ലക്ഷം രൂപ സ്ത്രീധനമായി െകെപ്പറ്റി. സ്ത്രീധനം പോരെന്നു പറഞ്ഞു മര്‍ദനം ആരംഭിക്കാന്‍ െവെകിയില്ല. ഇതുപറഞ്ഞു കാമിനിയില്‍നിന്ന് അകന്നുനിന്നു. മദ്യപാനവും പുകവലിയുമുള്ള ”ഭര്‍ത്താവിനെ”ക്കുറിച്ച് കാമിനിക്കും സംശയം തോന്നിയില്ല. 2016 ല്‍ കൃഷ്ണയ്ക്ക് ഒരു കാമുകിയെക്കൂടി ലഭിച്ചു. ഫെയ്‌സ്ബുക്കിലൂടെ പരിചയത്തിലായ നിഷയെ ഭാര്യയാക്കാന്‍ െവെകിയില്ല.
രണ്ടു ഭാര്യമാര്‍ക്കുമൊപ്പം ടികോളിയ മേഖലയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങി. നിഷയ്ക്കാണു ”ഭര്‍ത്താവില്‍” ആദ്യം സംശയം തോന്നിയത്. സെക്‌സ് ടോയ്‌സ് ഉപയോഗിച്ചു െലെംഗികമായി ബന്ധപ്പെടാന്‍ ശ്രമിച്ചതോടെതാണു നിഷയ്ക്കു സംശയം തോന്നിയത്. ബന്ധുക്കളുടെ പരാതി പ്രകാരം കാത്‌ഗോദം പോലീസ് നടത്തിയ പരിശോധനയില്‍ കൃഷ്ണ സ്ത്രീയാണെന്നു കണ്ടെത്തി. കൃഷ്ണയുടെ ബന്ധുക്കള്‍ക്കെതിരേയും കേസെടുക്കുമെന്നു എസ്.ഐ. സഞ്ജയ് ജോഷി അറിയിച്ചു.