160 കോടി രൂപ മുതൽ മുടക്കിൽ സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ചിത്രമാണ് പദ്മാവതി .റാണി പത്മാവതിയുടെ വേഷത്തില്‍ ദീപിക പദുക്കോണാണ് അഭിനയിക്കുന്നത്.പത്മാവതി എന്ന സിനിമയ്ക്ക് നേരിടേണ്ടി വന്നിരുന്നത് കടുത്ത പ്രതിസന്ധിയായിരുന്നു. പ്രതിഷേധകങ്ങള്‍ കാരണം സിനിമയുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. സിനിമ ചരിത്രത്തെ വളച്ചെടിക്കുകയാണെന്നായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്.
ഖില്‍ജി രാജവംശത്തിലെ ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയ്ക്ക് പത്മാവതിയോട് തോന്നുന്ന പ്രണയമാണ് ഇതിവൃത്തമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ സിനിമ ചരിത്രത്തെ വളച്ചെടിക്കുകയാണെന്നായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്.
സിനിമ റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന നിലപാടുമായി കര്‍ണിസേന രംഗത്തെത്തുകയായിരുന്നു. ദിപീക പദുക്കോണ്‍ നായികയായ അഭിനയിക്കുന്ന സിനിമയായതിനാല്‍ വിമര്‍ശനങ്ങള്‍ ദീപികയ്ക്ക് നേരെയുമുണ്ടായിരുന്നു. ദീപിക പദുക്കോണിനെ കൊല്ലുമെന്ന് വരെ ഭീഷണി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും ദീപികയെയോ മറ്റ് അണിയറ പ്രവര്‍ത്തകരെയോ ബാധിച്ചിരുന്നില്ല.
ദീപികയെ കൊല്ലുമെന്ന തരത്തിലടക്കമായിരുന്നു കര്‍ണിസേന അംഗങ്ങള്‍ ഭീണി മുഴക്കിയിരുന്നത്.എന്നാല്‍ നടിയ്ക്കും സിനിമയ്ക്കും പിന്തുണയുമായി പല ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ശില്‍പ ഷെട്ടിയുടെ പ്രതികരണം ഞെട്ടിച്ചിരിക്കുകയാണ്.
ശിൽപയുടെ പ്രതികരണം ഇങ്ങനെ
ശില്‍പ ഷെട്ടിയോട് പത്മാവതി വിവാദങ്ങളെ കുറിച്ചുള്ള നിലപാട് എന്തായിരുന്നു എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചിരുന്നത്. എന്നാല്‍ ഇതിനെ കുറിച്ച് ചോദിച്ചാല്‍ കൈയിലിരിക്കുന്ന മൈക്ക് കൊണ്ട് അടി തരുമെന്നായിരുന്നു ശില്‍പയുടെ മറുപടി.
ഞാന്‍ ദീപിക പദുക്കോണ്‍ ആണോ? അഥവ എന്നെ കണ്ടാല്‍ സഞ്ജയ് ലീല ബന്‍സാലിയെ പോലെ തോന്നുമോ എന്നുമായിരുന്നു ശില്‍പ മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചിരുന്നത്. എന്നാല്‍ എടുത്തടിച്ചത് പോലെയുള്ള ശില്‍പയുടെ മറുപടി പലര്‍ക്കും അമര്‍ഷമായി മാറിയിരിക്കുകയാണ്.
പത്മാവതി നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത് ബോളിവുഡിലെ പല താരങ്ങളും സിനിമയ്ക്കും താരങ്ങള്‍ക്കും പിന്തുണയുമായി എത്തിയിരുന്നു. എന്നാല്‍ എല്ലാവരും അനുകൂലമായി എടുക്കുന്ന തീരുമാനങ്ങളെ എതിര്‍ക്കുന്ന സ്വഭാവമായിരുന്നു ശില്‍പ ഷെട്ടിയ്ക്ക്. ഇവിടെ സംഭവിച്ചിരിക്കുന്നതും അത് തന്നെയാണ്.
ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഡിസംബര്‍ ഒന്നിനായിരുന്നു റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതിസന്ധികള്‍ കാരണം റിലീസ് മാറ്റുകയായിരുന്നു. പുതിയൊരു റിലീസ് തീയതി ഇനിയും തീരുമാനിച്ചിട്ടില്ല.ദീപികയ്‌ക്കൊപ്പം രണ്‍വീര്‍ സിംഗും, ഷാഹിദ് കപൂറുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.