വ്യക്തിജീവിതത്തിലും സിനിമാജീവിതത്തിലും പ്രതിസന്ധികളിലൂടെ കടന്നുപോയ ദിലീപിന് ആശ്വാസമാകുകയാണ് രാമലീലയുടെ വിജയം. ഇതു ദിലീപിന്റ വിജയമാണ്. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ്.
ചിത്രം തീര്‍ച്ചയായും 50 കോടി ക്ലബില്‍ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. അങനെ വന്നാൽ ദിലീപിന്റ സിനിമ ജീവിതാന് തന്നെ ഇതൊരു മുതൽ കൂട്ടാണ്.
ആദ്യ ദിനത്തില്‍ 2.41 കോടി രൂപ കളക്റ്റ് ചെയ്ത ചിത്രം പിന്നീടുള്ള ദിവസങ്ങളിലും മികച്ച പ്രകടനം തുടര്‍ന്നു. 6 0ിവസത്തില്‍ 15 കോടിക്കു മുകളില്‍ കളക്ഷനെത്തി. 17 ദിവസം കൊണ്ട് 25 കോടിക്കു മുകളില്‍ കളക്ഷനെത്തി. ഇപ്പോഴും ശരാശരി കളക്ഷനോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്. 24 ദിവസം കൊണ്ട് കേരള ബോക്സ് ഓഫിസില്‍ നിന്ന് 29.95 കോടി രൂപയാണ് ചിത്രം നേടിയത്. കേരളത്തിന് പുറത്ത് തമിഴ്നാട് പോലുള്ള സെന്ററുകളില്‍ ചിത്രം മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രാമലീല റിലീസ് ചെയ്ത് കൃത്യം അഞ്ചു ദിവസമായപ്പോഴേക്കും ദിലീപ് ജയിലില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് തയ്യാറാക്കിയ തിരക്കഥയിലെ ചില ഭാഗങ്ങളായിരുന്നു അതിനിടയില്‍ താരത്തിന്റെ ജീവിതത്തില്‍ അരങ്ങേറിയത്. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് അരുണ്‍ ഗോപിയായിരുന്നു. ചിത്രം വിജയകരമായി മുന്നേറുന്നതിനിടയിലാണ് ചിത്രത്തിന്റെ റീമേക്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരുവിധ നീക്കവും അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
രാമലീലയ്ക്ക് പിന്നാലെ അരുണ്‍ ഗോപിയും ടോമിച്ചന്‍ മുളകുപാടവും മോഹന്‍ലാലിനെ നായകനാക്കി ചിത്രം ചെയ്യുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താരവുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ രാമലീല തമിഴിലേക്ക് മാറ്റുന്നതിന്റെ യാതൊരുവിധ സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.
നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ദിലീപിന്റെ രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ ചിത്രത്തെ ബാധിക്കുമോയെന്ന ആശങ്ക അണിയറപ്രവര്‍ത്തകരെയും ഫാന്‍സിനെയും അലട്ടിയിരുന്നു. എന്നാല്‍ നല്ല സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ചിത്രത്തെ വിജയത്തിലേക്ക് നയിച്ചത്.