ഇവളും ഒരമ്മ; കുഞ്ഞിനെ കൊന്നു ചെടിച്ചട്ടിയിൽ കുഴിച്ചുമൂടിയ പെൺകുട്ടി ഒടുവിൽ പോലീസ് പിടിയിൽ

കുഞ്ഞിനെ കൊന്നു ചെടിച്ചട്ടിയിൽ കുഴിച്ചുമൂടിയ പെൺകുട്ടി ഒടുവിൽ പോലീസ് പിടിയിൽ.  മാർച്ച് 3 നു കൗമാരക്കാരിയായ ജാസ്മിന്‍ ലോപസ് എന്ന പതിനെട്ടുകാരിയായ പെൺകുട്ടി തന്റെ അപ്പാർട്മെന്റിലെ കുളിമുറിയിൽ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. ശേഷം കുഞ്ഞു കരഞ്ഞപ്പോൾ തുണി…

കുഞ്ഞിനെ കൊന്നു ചെടിച്ചട്ടിയിൽ കുഴിച്ചുമൂടിയ പെൺകുട്ടി ഒടുവിൽ പോലീസ് പിടിയിൽ.  മാർച്ച് 3 നു കൗമാരക്കാരിയായ ജാസ്മിന്‍ ലോപസ് എന്ന പതിനെട്ടുകാരിയായ പെൺകുട്ടി തന്റെ അപ്പാർട്മെന്റിലെ കുളിമുറിയിൽ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. ശേഷം കുഞ്ഞു കരഞ്ഞപ്പോൾ തുണി ഉപയോഗിച്ച് കുഞ്ഞിന്റെ മുഖം അമർത്തി പിടിക്കുകയും മരണം ഉറപ്പു വരുത്തിയതിനു ശേഷം മൃതദേഹം ഒരു കവറിൽ ആക്കി സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് കൂട്ടുകാരിയുമായി ചേർന്ന് കുഞ്ഞിന്റെ മരണം ഒരിക്കൽ കൂടി ഉറപ്പുവരുത്തിയതിനു ശേഷം മൃതദേഹം ചെടിച്ചട്ടിയിൽ ആക്കുകയും മണ്ണിട്ട് മൂടിയതിനു ശേഷം ഈ ചെടിച്ചട്ടി അടുത്തുള്ള സെമിത്തേരിയിൽ ഉപേക്ഷിക്കുകയും ആയിരുന്നു. 

എന്നാൽ സംഭവം പുറത്തറിയുകയും ജാസ്മിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ താൻ പ്രസവിച്ചത് പൂർണ വളർച്ച എത്താത്ത കുഞ്ഞിനെ ആയിരുന്നുവെന്നും പ്രസവിച്ച ഉടൻ കുട്ടി മരിച്ചിരുന്നുവെന്നും അതിനാലാണ് സെമിത്തേരിയിൽ ഉപദേശിച്ചതെന്നുമാണ് ജാസ്മിൻ ആദ്യം പോലീസിന് മൊഴി നൽകിയത്. എന്നാൽ കുട്ടി ജനിക്കുമ്പോൾ ജീവനുണ്ടായിരുന്നുവെന്നും ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചിരിക്കുന്നതെന്നുമുള്ള പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നതോടുകൂടി ജാസ്മിൻ പറഞ്ഞത് കളവായിരുന്നുവെന്ന് പോലീസിന് മനസിലാകുവായിരുന്നു. പെൺകുട്ടിയെ ഡാലസ് കൗണ്ടി ജയിലിലേക്ക് മാറ്റി. 500,000 ഡോളറിന്റെ ജാമ്യം നല്‍കാന്‍ ഉത്തരവായിട്ടുണ്ട്.