സംഭവം നടന്നത് ഉത്തര്‍ പ്രദേശിലെ മീറത്തിൽ ആണ്. ശ്വാസ തടസ്സം മൂലം ഐസിയുവില്‍ പ്രവേശിപ്പിച്ച യുവതിയെ ആണ് ഡോക്ടറും സംഘവും ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തിൽ ഒരു നേഴ്‌സ് ഉൾപ്പടെ നാലുപേർ അടങ്ങുന്ന സംഗം പിടിയിൽ. ഐസിയുവില്‍ പ്രവേശിപ്പിച്ച യുവതിയെ നേഴ്‌സ് ഇന്‍ജെക്ഷന്‍ നല്‍കി മയക്കിയ ശേഷമാണു ഡോക്ടർ പീഡനത്തിനിരയാക്കിയതെന്ന് യുവതിയുടെ ഭര്‍ത്താവ് പോലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു. മൂന്ന് പേര്‍ ചേര്‍ന്നാണ് ഇതു ചെയ്തതെന്നും അദ്ദേഹം പോലീസിനു മൊഴി നല്‍കി. ആശുപത്രി ജീവനക്കാരാണ് പീഡിപ്പിച്ചതെന്ന് യുവതി പോലീസിന് മൊഴി നൽകി.
പീഡനം നടന്നെന്ന് സംശയിക്കപ്പെടുന്ന സമയത്ത് ഐസിയുവിലെ സിസിടിവി കാമറ ഓഫ് ചെയ്ത നിലയിലായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുകയാണ്. ശ്വാസം മുട്ടൽ ഇടക്ക് ഉണ്ടാകാറുള്ള യുവതിയെ ഐ സി യു വില പ്രവേശിപ്പിച്ചതിനു ശേഷം അസുഖം കുറയാൻ വേണ്ടി ഇൻജക്ഷൻ നൽകുന്നുവെന്ന് തെറ്റിധരിപ്പിച്ചാണ് നേഴ്‌സ് മയങ്ങാനുള്ള മരുന്ന് യുവതിയിൽ കുത്തിവെച്ചതെന്നും യുവതി പോലീസിന് മൊഴി നൽകി.