കരൾ കീറുന്ന വേദനയ്ക്കിടയിലും അവൾ മണവാട്ടിയായി അണിഞ്ഞൊരുങ്ങി ;

തന്റെ ജീവിത പങ്കാളിയെ സ്വന്തമാക്കുന്ന ദിനം സ്വപ്‌നം കാണാത്ത പെൺകുട്ടികൾ ആരും തന്നെ ഇല്ല.വിവാഹസാരിയും ആഭരണങ്ങളും ധരിച്ച് സർവ്വ സന്തോഷവും നിറയുന്ന ചിരിയോടെ ഏവർക്കും മുൻപിൽ നിൽക്കണമെന്ന സ്വപ്‌നം യാഥാർത്ഥ്യമാകാനാണ് അവരുടെ പ്രാർത്ഥന. എന്നാൽ…

തന്റെ ജീവിത പങ്കാളിയെ സ്വന്തമാക്കുന്ന ദിനം സ്വപ്‌നം കാണാത്ത പെൺകുട്ടികൾ ആരും തന്നെ ഇല്ല.വിവാഹസാരിയും ആഭരണങ്ങളും ധരിച്ച് സർവ്വ സന്തോഷവും നിറയുന്ന ചിരിയോടെ ഏവർക്കും മുൻപിൽ നിൽക്കണമെന്ന സ്വപ്‌നം യാഥാർത്ഥ്യമാകാനാണ് അവരുടെ പ്രാർത്ഥന. എന്നാൽ രോഗം അടക്കം അപ്രതീക്ഷിതമായെത്തുന്ന പലതും ഒട്ടനവധി പെൺകുട്ടികളുടെ വിവാഹ സ്വപ്‌നങ്ങൾക്ക് മങ്ങൽ ഏൽപ്പിച്ചിട്ടുണ്ട്. എന്നാൽ അത്തരം വേദനകളിൽ കഴിയുന്നവർക്ക് ആത്മവിശ്വാസവുമായി സമൂഹത്തിന് മധ്യത്തിലേക്ക് എത്തിയിരിക്കുകയാണ് വൈഷ്ണവി ഭുവനേന്ദ്രൻ എന്ന മിടുമിടുക്കി.

ക്യാൻസർ എന്ന വില്ലൻ തന്റെ വിവാഹ സ്വപ്‌നങ്ങളെ തകർത്തെങ്കിലും മണവാട്ടിയായി അണിഞ്ഞൊരുങ്ങണമെന്ന മോഹം അവൾ അടക്കി വച്ചില്ല. അസ്സലായി അണിഞ്ഞൊരുങ്ങി നല്ല ഒ്ന്നാന്തരം ഫോട്ടോ ഷൂട്ടും നടത്തി.ഒന്നല്ല രണ്ട് തവണയാണ് വൈഷ്ണവിയെ ക്യാൻസർ പിടികൂടിയത്. സ്തനാർബുദം വന്ന് അഞ്ച് വർഷങ്ങൾ കഴിഞ്ഞ് വൈഷ്ണവയ്ക്ക് വീണ്ടും ക്യാൻസർ വന്നു. അഞ്ചു വർഷത്തിന് ശേഷം നട്ടെല്ലിനും കരളിനും വന്ന ക്യാൻസറിന് മുൻപിൽ തോൽക്കാൻ വൈഷ്ണവി തയാറായില്ല. സ്വപ്‌നത്തിൽ താൻ കണ്ടത് പോലെ തന്നെ വധുവായി അണിഞ്ഞൊരുങ്ങി, നിറചിരിയുമായി അവൾ നിന്നു. ആഭരണങ്ങൾ അണിഞ്ഞ്, ചുവപ്പ് പട്ടുസാരി ധരിച്ച് അവൾ തന്റെ സ്വപ്നം സാക്ഷാത്കരിച്ചു.’ദ് ബോൾഡ് ഇന്ത്യൻ ബ്രൈഡ്’ എന്നാണ് ഫോട്ടോഷൂട്ടിനു പേരിട്ടത്. വധുവിന്റെ വേഷത്തിൽ തല ഉയർത്തി അവൾ നിന്നത് കാൻസർ മാനസികമായി തളർത്തിയവർക്കു പ്രചോദനമേകാൻ കൂടിയാണ്. നവി ഇന്ദ്രൻ പിള്ള എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വൈഷ്ണവി പങ്കുവെച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

“കാൻസർ ചികിൽസ നമുക്ക് ഒരുപാട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നമ്മുടെ സൗന്ദര്യം മോഷ്ടിക്കുകയും ആത്മവിശ്വാസത്തെ തകർക്കുകയും ചെയ്യും. നമ്മുടെ വിവാഹദിവസം എങ്ങനെയായിരിക്കണമെന്നും എങ്ങനെ അണിഞ്ഞൊരുങ്ങണമെന്നും കുട്ടിക്കാലം മുതലേ സ്വപ്നം കണ്ടിരിക്കും. എന്നാൽ കാൻസർ നമ്മിൽ പലരുടെയും സ്വപ്നങ്ങളെ ഇല്ലാതാക്കും.കാൻസർ രോഗികളിൽ പലരും അവരുടെ വിവാഹം ഉപേക്ഷിക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്യും.കീമോതെറാപ്പിയിലൂടെ കടന്നു പോകുന്ന സമയത്ത് എനിക്കു മുടി നഷ്ടമായി. അതു പോലെ എന്നെ വേദനിപ്പിച്ച മറ്റൊന്നും ഉണ്ടായിട്ടില്ല. ആരാലും സ്‌നേഹിക്കപ്പെടാനോ, ഒരു വധുവായി അണിഞ്ഞൊരുങ്ങാനോ യോഗ്യയല്ല ഞാൻ എന്നു തോന്നി. പക്ഷേ നമ്മൾ സത്യം അംഗീകരിക്കാൻ തയാറാകണം. നമ്മളെന്താണോ അതിനെ അംഗീകരിക്കണം, ഇനി വരുന്നതെന്തോ അതിനെ സ്വീകരിക്കണം.”