ഈ ലോകം എങ്ങോട്ടാണ് സഞ്ചരിക്കുന്നത്. അവിശ്വസിനീയമായ കാര്യങ്ങളാണ് ദിനം പ്രതി നമ്മുടെ നാട്ടിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കാമുകന്റെ കൂടെ ജീവിക്കാൻ സ്വന്തം ഭർത്താവിനെ തലയ്ക്കടിച്ചുകൊന്ന യുവതി പിടിയിൽ. തെലങ്കാനയിലാണ് സംഭവം നടന്നത്. സ്വാതി റെഡ്ഢിയെന്ന യുവതിയാണ് കാമുകനൊപ്പം ഭർത്താവിനെ കൊന്നത്.
ഭര്‍ത്താവിനെ കൊന്നശേഷം കൊലപാതകം മറിച്ചുവെക്കാനും ഒപ്പം താമസിക്കുന്നത് ഭര്‍ത്താവ് തന്നെയാണെന്ന് വരുത്തി തീര്‍ക്കാനും യുവതി കാമുകന് രാജേഷിന്റെ മുഖം ആഡിഡൊഴിച്ച് വികൃതമാക്കുകയും ചെയ്തു. ഭര്‍ത്താവ് സുധാകര്‍ റെഡ്ഢിക്ക് ജോലിസ്ഥലത്തുനിന്ന് മുഖത്ത് പരിക്കേറ്റുവെന്നാണ് സ്വാതി വീട്ടുകാരെ അറിയിച്ചത്. ഹൈദരാബാദില്‍ വെച്ച് അജ്ഞാതന്റെ ആഡിഡ് ആക്രമണത്തില്‍ ഭര്‍ത്താവിന് പൊള്ളലേറ്റുവെന്നാണ് സ്വാതി വീട്ടുകാരെ അറിയിച്ചത്. രാജേഷിന്റെ ചികിത്സക്കായി അഞ്ചു ലക്ഷം രൂപ സുധാകറിന്റെ വീട്ടുകാര്‍ ചെലവഴിച്ചിരുന്നു.
ചികിത്സക്കു ശേഷം മുഖം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ഭർത്താവിനെപ്പോലെയാക്കാനായിരുന്നു ശ്രമം. എന്നാല്‍ ശരീരഭാഷയിലും പെരുമാറ്റത്തിലും സംശയം തോന്നിയ ഭർത്താവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ സ്വാതിയോടൊപ്പമുള്ളത് രാജേഷാണെന്ന് കണ്ടെത്തുകയായിരുന്നു. രണ്ടുവര്‍ഷം മുൻപാണ് സ്വാതിയുടെയും സുധാകറിന്റെയും വിവാഹം. വിവാഹശേഷം രാജേഷുമായി അടുപ്പത്തിലായ സ്വാതി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു.
നവംബര്‍ 22 നാണ് നാഗര്‍കുര്‍നൂല്‍ ജില്ലയിലുള്ള വസതിയില്‍ വെച്ച് ഉറങ്ങികിടക്കുകയായിരുന്ന സുധാകറിനെ സ്വാതി തലക്കടിച്ച് കൊലപ്പെടുത്തിയത്. ശേഷം രാജേഷിന്റെ സഹായത്തോടെ സമീപത്തുള്ള മയ്സമ്മ വനത്തില്‍ മൃതശരീരം കുഴിച്ചിടുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സ്വാതി കുറ്റസമ്മതം നടത്തി.സ്വാതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലില്‍ വനപ്രദേശത്തുനിന്ന് സുധാകറിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. സ്വാതിയെയും ചികിത്സയില്‍ കഴിയുന്ന രാജേഷിനെയും ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തു.