ജോമോള്‍ ജൊസഫ് എന്ന യുവതിയാണ് ഫേസ്ബുക്കിലൂടെ താന്‍ അനുഭവിക്കുന്ന പ്രശ്നത്തെ കുറിച്ച് തുറന്നെഴുതിയത്. കുഞ്ഞുടുപ്പുകള്‍ ഇടുന്നതുകൊണ്ട് ഒരു പെണ്‍കുട്ടിയെ മറ്റൊരു തരത്തില്‍ കാണുന്ന സമൂഹത്തിന്റെ ജീര്‍ണിച്ച ചിന്തയാണ് ജോമോള്‍ വിവരിക്കുന്നത്.
രാത്രി പത്തുമണി കഴിഞ്ഞാൽ പച്ച ലൈറ്റ് കത്തി മെസഞ്ചർ കിടക്കുന്നത് കാണുമ്പോൾ, കുറെപ്പേരൊന്നിച്ചൊരു വരവാണെന്നും എന്നെ ഉറക്കാതെ എന്റെ മെസഞ്ചറിന്റെ പച്ച ലൈറ്റ് അണയാതെ അവർക്കൊന്നും ഉറക്കം വരാത്ത അവസ്ഥ അതി ഭീകരമാണെന്നും ജോമോള്‍ കുറിക്കുന്നു.
കുഞ്ഞുടുപ്പിട്ടു നടക്കുന്നതുകൊണ്ട്, എന്നെ ഇപ്പ കിട്ടും ഇപ്പ കിട്ടും എന്ന് കരുതിയാണ് പലരുടേയും തളളിക്കയറിയുള്ള ഈ വരവ് എങ്കിൽ, അങ്ങനെ കിട്ടുന്ന ഒരു സാധനമല്ല ഞാൻ എന്ന് പറയാൻ ഈ അവസരം ഉപയോഗിക്കുകയാണെന്നും യുവതി കുറിപ്പിലൂടെ പറയുന്നു.
യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-
https://www.facebook.com/anna.jomol.joseph/posts/2297054437285312