കൊല്ലത്ത് ഡോക്ടർ ചമഞ്ഞു വിവാഹം കഴിച്ച രണ്ടു കുട്ടികളുടെ അമ്മയായ യുവതി അറസ്റ്റിൽ.

കൊല്ലത്ത് ഡോക്ടർ ചമഞ്ഞു വിവാഹം കഴിച്ച രണ്ടു കുട്ടികളുടെ അമ്മയായ യുവതി അറസ്റ്റിൽ. താൻ അനാഥ ആണെന്നും അവിവാഹിതയാണെന്നും പറഞ്ഞായിരുന്നു പുനലൂർ സ്വദേശിനിയായ റീന (അനാമിക) സൈനികനായ പ്രദീപിനെ വിവാഹം കഴിച്ചത്. 2014 ൽ…

കൊല്ലത്ത് ഡോക്ടർ ചമഞ്ഞു വിവാഹം കഴിച്ച രണ്ടു കുട്ടികളുടെ അമ്മയായ യുവതി അറസ്റ്റിൽ. താൻ അനാഥ ആണെന്നും അവിവാഹിതയാണെന്നും പറഞ്ഞായിരുന്നു പുനലൂർ സ്വദേശിനിയായ റീന (അനാമിക) സൈനികനായ പ്രദീപിനെ വിവാഹം കഴിച്ചത്. 2014 ൽ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്.  വിവാഹത്തിന് ശേഷം ചെന്നൈയിൽ റെയിൽവേ ഇൽ ഗൈനക്കോളജിസ്‌റ്  ആയി ജോലി ലഭിച്ചുവെന്നും പറഞ്ഞു റീന അവിടേക്ക് പോയത്. ഇടയ്ക്കു മാത്രം നാട്ടിൽ വന്നു പോകാറുള്ള റീല ഇതിനിടയിൽ പല ആവശ്യങ്ങൾ പറഞ്ഞു പ്രദീപിൽ നിന്ന് ഭീമമായ ഒരു തുക കൈപറ്റിയിരുന്നു.

ഇതിനിടയിൽ കഴിഞ്ഞ ഒക്ടോബറിൽ പ്രദീപിന്റെ ‘അമ്മ മരിച്ചു. മരണശേഷം വീട് വൃത്തിയാക്കിക്കൊണ്ടിരുന്ന ബന്ധുക്കൾക്ക് റീന എന്ന പേരിൽ ഒരു ട്രെയിൻ ടിക്കറ്റ് ലഭിച്ചിരുന്നു. കൂടാതെ റീനയുടെ മുറിയിൽ നിന്നും ഇൻസുലിൻ സ്ട്രിപ്പുകളും മറ്റും കണ്ടു കിട്ടി. ഇതോടെ ചെറിയ സംശയം തോന്നിയ ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് റീനയുടെ വിവാഹത്തട്ടിപ്പ് കഥ മനസിലാക്കുന്നത്. മുൻപ് പ്രദീപിനെ കൂടാതെ റീന രണ്ടു പേരെ വിവാഹം കഴിച്ചെന്നും അവരിൽ രണ്ടു കുട്ടികൾ ഉണ്ടെന്നും തെളിഞ്ഞു. തുടർന്ന് പ്രദീപും ബന്ധുക്കളും പോലീസിൽ പരാതി പെടുകയായിരുന്നു. പൂർണ ആരോഗ്യവതിയായ പ്രദീപിന്റെ അമ്മയുടെ പെട്ടന്നുള്ള മരണത്തിൽ ബന്ധുക്കൾക്ക് സംശയം തോന്നിയിരുന്നു. മരണ ദിവസം റീനയും അമ്മയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. റീനയുടെ മുറിയിൽ നിന്നും ഇൻസുലിൻ സ്ട്രിപ്പുകളും മറ്റും കണ്ടെടുത്തതോടെ സംശയം ഇരട്ടിച്ചു. എന്നാൽ അമ്മയുടെ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞതിനാൽ കൂടുതൽ തെളുവുകൾ ശേഖരിക്കാൻ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി.

കൊട്ടാരക്കര ഡിവൈ.എസ്.പി ദില്‍രാജാണ് കേസ് അന്വേഷിക്കുന്നത്.