ചെറിയ സൗന്ദര്യ പിണക്കത്തിനൊടുവിൽ അത് വലിയ ഒരു തീ കളിയായി മാറി

ഇരുവരും 4 വർഷം പ്രണയിച്ചു… പ്രണയത്തിനൊടുവിൽ ഇരുവരും കല്യാണം കഴിച്ചു.ഇരുവരുടെയും ജീവിതം സന്തോഷമുള്ളതായിരുന്നു.1 വർഷം കഴിഞ്ഞപ്പോഴേക്കും അവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അഥിതി കൂടി കടന്നുവന്നു.അതിന് ശേഷം രണ്ടുപേരുടെയും സന്തോഷം ഇരട്ടിച്ചു.എന്നാൽ ഈ സന്തോഷത്തിനിടയിലും…

ഇരുവരും 4 വർഷം പ്രണയിച്ചു… പ്രണയത്തിനൊടുവിൽ ഇരുവരും കല്യാണം കഴിച്ചു.ഇരുവരുടെയും ജീവിതം സന്തോഷമുള്ളതായിരുന്നു.1 വർഷം കഴിഞ്ഞപ്പോഴേക്കും അവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അഥിതി കൂടി കടന്നുവന്നു.അതിന് ശേഷം രണ്ടുപേരുടെയും സന്തോഷം ഇരട്ടിച്ചു.എന്നാൽ ഈ സന്തോഷത്തിനിടയിലും കൊച്ചു കൊച്ചു പിണക്കങ്ങളും ഉണ്ടാരുന്നു.അങ്ങനെ ഉണ്ടായ ഒരു ചെറിയ സൗന്ദര്യ പിണക്കത്തെ തുടർന്ന് ഭർത്താവിനെ പേടിപ്പിക്കാൻ ശരീരത്ത് പെട്രോൾ ഒഴിച്ചു കത്തിക്കും എന്ന് ഭീഷണിപ്പെടുത്തി. അബദ്ധത്തിൽ അത് തീ കളിയായി.കള്ളിക്കാട്ട് വീട്ടിൽ സേതുവിന്റെ ഭാര്യ അർച്ചന(22)യാണു ഭർത്താവിനെ ഭയപ്പെടുത്താൻ കാട്ടിയ നാടകത്തിൽ മരിച്ചത്.ഭർത്താവിനെ ഭയപ്പെടുത്താൻ തീപ്പെട്ടിയുരച്ചപ്പോൾ ദേഹത്തേയ്ക്കു തീ ആളിപ്പിടിക്കുകയായിരുന്നു.തീ അണയ്ക്കാൻ ശ്രെമിച്ചങ്കിലും അതിന് കഴിഞ്ഞില്ല. ഒടുവിൽ എത്തിയാണ് തീ കെടുത്തിയത്. അപ്പോഴേക്കും വീടു മുഴുവൻ കത്തിച്ചാമ്പലായിരുന്നു. ഫോണിൽ എപ്പോഴും നോക്കിയിരിക്കുന്നതിന് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്ന് പിണങ്ങി ഇരിക്കുകയായിരുന്നു.

സേതു ഭാര്യയെ ഒത്തിരി തവണ ഫോൺ വിളിച്ചിട്ടും ഫോൺ അറ്റൻഡ്ചെയ്യാതിരുന്നതിനെ തുടർന്ന് വീട്ടിലെത്തിയപ്പോൾ ഫോൺ എടുക്കാതിരുന്നതിനെപറ്റി സംസാരം ഉണ്ടാകുകയും ചെയ്തു.ശേഷം സേതു വീടിന് പുറത്തേക്കിറങ്ങുമ്പോൾ ഞാൻ ജീവിച്ചിരിക്കുന്നതു കൊണ്ടല്ലെ എന്നും വഴക്കിടുന്നത് എന്ന് പറഞ്ഞ് വീട്ടിൽ ജനറേറ്ററിൽ ഒഴിക്കാൻ വെച്ചിരുന്ന പെട്രോൾ എടുക്കുകയും ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു.ഉടൻ തന്നെ തോർത്തെടുത്ത് തുടച്ചെങ്കിലും ഭർത്താവ് ഇത് വകവയ്ക്കാതെ പോകുന്നത് കണ്ട് പേടിപ്പിക്കാനായി പെട്രോൾ തുടച്ച തുണിയിൽ തീ കത്തിച്ചപ്പോൾ ശരീരത്തേക്ക് ആളിപ്പടരുകയായിരുന്നു.ശരീരത്തിൽ ആളിപ്പർന്നതോടെ സമീപത്തിരുന്ന കന്നാസിലെ പെട്രോളിനും തീ പിടിച്ചു. ഇതോടെ തീ ആളിപ്പടരുകയും വീടുമുഴുവൻ കത്തി നശിക്കുകയുമായിരുന്നു.തീ ആളിപ്പടർന്നത് കണ്ട് സേതു ഓടിച്ചെന്നെങ്കിലും അടുത്തേക്ക് പോകാൻ കഴിഞ്ഞില്ല. നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് ഗാന്ധിനഗറിൽ നിന്നും അഗ്‌നിശമനാംഗങ്ങൾ എത്തിയാണ് തീ കെടുത്തിയത്. അപ്പോഴേക്കും അർച്ചന മരിച്ചിരുന്നു. മൃതദേഹം പിന്നീട് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തമ്മനം കാരോളി റോഡിൽ കൈലാസം വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇരുവരും.വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് ഇവർ വിവാഹം കഴിച്ചത്. ഇരുവർക്കും ഒരു വയസുള്ള ഒരു മോളാണ് ഉള്ളത്. ഏറെ നാളായി അർച്ചനയുടെ അമ്മ ഇവർക്കൊപ്പം തന്നെയായിരുന്നു താമസം. സേതുവിന് സ്റ്റേഡിയം ലിങ്കു റോഡിൽ മീൻകച്ചവടമാണ്.പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.