അമ്മമാര്‍ സ്നേഹത്തിന്‍റെ നിറകുടങ്ങളാണ് എന്നാണ് നമ്മള്‍ പഠിച്ചിട്ടുള്ളത്, നമ്മള്‍ കണ്ടിട്ടുള്ളതും അങ്ങനെ തന്നെ. പക്ഷെ ഈ ഇടയായി കേരളത്തില്‍ തന്നെ ക്രൂരയായ അമ്മമാരുടെ കഥകള്‍ നമ്മള്‍ കണ്ടതാണ. കാമുകന് വേണ്ടി ജന്മം നല്‍കിയ മക്കളെ കുരുതികൊടുക്കുന്ന അമ്മമാര്‍, അതുപോലൊരു സംഭവമാണ് യുക്രൈനില്‍ നിന്നും കേള്‍ക്കുന്നത്.
പക്ഷെ ചെറിയൊരു വ്യത്യാസം ഉണ്ട്. ഇവിടെ കുട്ടികളെ കാമുകന് വേണ്ടി കൊന്നുകളഞ്ഞതെങ്കില്‍ കാമുകനോടൊപ്പം കറങ്ങാൻ വേണ്ടി തന്റെ രണ്ടു കുഞ്ഞുങ്ങളെ ഫ്ലാറ്റിനുള്ളിൽ ഒരു മുറിക്കുള്ളിൽ ഇട്ടുപൂട്ടി ഇറങ്ങിപ്പോയ്ക്കളഞ്ഞു ആ അമ്മ. അവർ തിരിച്ചുവന്നത് ഒമ്പതു ദിവസം കഴിഞ്ഞാണ് .
ഇളയവൻ രണ്ടുവയസ്സുകാരൻ ഡാനിൽ തിരികെയെത്തിയപ്പോഴേക്കും രണത്തിനു കീഴടങ്ങിക്കഴിഞ്ഞിരുന്നു.ആഹാരം കിട്ടാതെ വിളർച്ച ബാധിച്ച് മൂന്നുവയസ്സുകാരി അന്ന മരിക്കാറായ അവസ്ഥയിലും. വ്ലാഡിസ്‌ലാവ ട്രോകിംഷങ്ക് എന്ന ഇരുപത്തിമൂന്നുകാരിയാണ് ഈ ക്രൂരത കാണിച്ചത്.
അതിശയകരമായ വസ്തുത ഇത്രയൊക്കെ സംഭവിച്ചിട്ടും യാതൊരു കൂസലുമില്ലായിരുന്നു വ്ലാഡിസ്‌ലാവയ്ക്ക് എന്നതാണ്. പൊലീസുകാർ ഈ മുറിയെ താരതമ്യം ചെയ്തത് നാസി ഭീകരതയുടെ കാലത്തെ കോൺസൻട്രേഷൻ ക്യാംപുകളിൽ ഒന്നായ ഓഷ്വിറ്റസിനോടാണ് . വിശപ്പുസഹിക്കാതെ സ്വന്തം മലം വരെ ഭക്ഷിച്ചു എന്ന് പൊലീസ് വെളിപ്പെടുത്തുന്നു.