ജോലിസ്ഥലത് വെച്ച് വിശാഖ് എന്ന സൈനികൻ സ്വയം വെടിവെച്ചു മരിക്കാനുണ്ടായ കാരണം ഇതായിരുന്നു….

അമിതാഭ് എന്ന 23 കാരന്റെ കഥ അറിഞ്ഞാൽ ഞെട്ടാത്തവരായി ആരും ഉണ്ടാകില്ല. പോലീസിൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ആയ അമിതാഭിന്റെ കഥകൾ പൊലീസുകാരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. വിശാഖ് എന്ന സൈനികന്റെ ആത്മഹത്യയെ തുടർന്നുള്ള അന്വേഷണം അമിതാഭിൽ…

അമിതാഭ് എന്ന 23 കാരന്റെ കഥ അറിഞ്ഞാൽ ഞെട്ടാത്തവരായി ആരും ഉണ്ടാകില്ല. പോലീസിൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ആയ അമിതാഭിന്റെ കഥകൾ പൊലീസുകാരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. വിശാഖ് എന്ന സൈനികന്റെ ആത്മഹത്യയെ തുടർന്നുള്ള അന്വേഷണം അമിതാഭിൽ അവസാനിക്കുമ്പോൾ ചുരുളഴിയുന്നത് മറ്റൊരു യുവതിയുടെ മരണത്തിന്റെ കൂടി രഹസ്യവും ജീവിതം നഷ്ട്ടപെട്ട ചില പെൺകുട്ടികളുടെ കഥകളും കൂടിയാണ്. 

വിശാഖ് എന്ന സൈനികൻ ജോലിസ്ഥലത് വെച്ച് സ്വയം തോക്കുപയോഗിച്ചു വെടിവെച്ചു മരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വിവാഹത്തിന് ശേഷം ഒന്നരമാസത്തെ ഇടവേളയ്ക്കു ശേഷമാണു ജോലിക്കായി വിശാഖ് ഗുജറാത്തിലേക്ക് തിരിച്ചത്. വൈശാഖിന്റെ ഭാര്യയുമായി ബന്ധം പുലർത്തിയ അമിതാഭ് ഇത് വിശാഖിനെ അറിയിക്കുകയായിരുന്നു. തുടർന്നുള്ള മനോദുഃഖത്തിലാണ് വിശാഖ് ആത്മഹത്യ ചെയ്‌തത്‌. നിന്റെ ഭാര്യയുമായി എനിക്ക് അടുപ്പം ഉണ്ടന്നും അടുത്ത തവണ നീ അവധിക്കു വരുമ്പോൾ ലാളിക്കാൻ പോകുന്നത് എന്റെ കുഞ്ഞിനെ ആയിരിക്കുമെന്നുമാണ് അമിതാഭ് വിശാഖിനെ വിളിച്ചു അറിയിച്ചത്. തുടർന്ന് ഭാര്യയോട് വിശാഖ് ഈ കാര്യങ്ങൾ ചോദിച്ചു. എല്ലാം തുറന്നു പറഞ്ഞു പുതിയ ഒരു ജീവിതം തുടങ്ങാൻ വേണ്ടിയാണെന്ന് പറഞ്ഞു ഭാര്യയെ വിശാഖ് സത്യം പറയാൻ നിർബന്ധിച്ചപ്പോൾ ഭാര്യ എല്ലാം തുറന്നു പറഞ്ഞു. തുടർന്ന് ഇതെല്ലം റെക്കോർഡ് ചെയ്തു സഹോദരന് അയച്ചു കൊടുത്തതിനു ശേഷമാണു വിശാഖ് ജോലി സ്ഥലത്തുവെച്ചു സ്വയം വെടിവെച്ച് മരിച്ചത്. സംഭവത്തിൽ ഒന്നാം പ്രതിയായി അമിതാഭും രണ്ടാം പ്രതിയായി ഭാര്യയും കുടുങ്ങി.

ഇവർ മാത്രം ആയിരുന്നില്ല അമിതാഭിന്റെ ഇര. വേറെ നിരവധി പെൺകുട്ടികളുടെ ജീവിതമാണ് അമിതാഭ് നശിപ്പിച്ചത്. ഒരു പെൺകുട്ടിയെ വിവാഹം ചെയ്യാമെന്ന് ഉറപ്പ് നൽകി കുറച്ചുനാൾ കൂടെ താമസിച്ചതിനു ശേഷം ഉപേക്ഷിക്കുകയും മറ്റൊരു പെൺകുട്ടിയുടെ ഭർത്താവിനെ ഇല്ലാതാക്കുകയും ചെയ്തിരുന്നു. കൂടാതെ വേറൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു ഉപേക്ഷിക്കുകയും ചെയ്തു.

അമിതാഭ് ഒരു പെൺകുട്ടിയുമായി അടുപ്പത്തിലാകുകയും വിവാഹം തീരുമാനിക്കുകയും ചെയ്തു. എന്നാൽ മാനസികമായി അമിതാഭ് ആ പെൺകുട്ടിയെ പീഡിപ്പിക്കുകയും മാതാപിതാക്കളെ കുറിച്ച് വരെ മോശമായി പറയുകയും ചെയ്തു. തുടർന്ന് വിവാഹത്തിലെ തലേ ദിവസം നീ വീട്ടിലേക്ക് വാ, നിനക്കൊരു സമ്മാനം ഉണ്ടന്ന് അമിതാഭിന് സന്ദേശം അയച്ചതിനു ശേഷം ആ പെൺകുട്ടിയും ആത്മയത്യാ ചെയ്യുകയായിരുന്നു.