Home News ഡ്രൈവറുടെ ഭാര്യയെ സ്വന്തമാക്കാന്‍ വേദന സംഹാരി ഉയര്‍ന്ന അളവില്‍ കുത്തിവെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

ഡ്രൈവറുടെ ഭാര്യയെ സ്വന്തമാക്കാന്‍ വേദന സംഹാരി ഉയര്‍ന്ന അളവില്‍ കുത്തിവെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

ഭോപ്പാലില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. നഗരം രാവിലെ കണ്‍തുറന്നത് ഞെട്ടലോടെയാണ്. സ്വന്തം ഡ്രൈവറെ വെട്ടിനുറുക്കി കഷണങ്ങളാക്കി ആസിഡ് ലായനി നിറച്ച ഡ്രമ്മിലിട്ട് ലയിപ്പിക്കുകയാണ് ചെയ്തത്. ഡ്രൈവറുടെ ഭാര്യയുമായി ഡോക്ടര്‍ക്ക് അവിഹിതബന്ധമുണ്ടായിരുന്നു.

ഡോക്ടറുടെ നീക്കങ്ങളില്‍ അസ്വഭാവികത തോന്നിയ അയല്‍വാസിയാണ് പോലീസില്‍ വിവരമറിയിച്ചത്. ആസിഡ് നിറച്ച ഡ്രമ്മിലേക്ക് ശരീര ഭാഗങ്ങള്‍  ഇട്ടുകൊണ്ടിരിക്കുമ്പോഴാണ് ഡോക്ടര്‍ പിടിയിലായത്.  ഡോക്ടര്‍ സുനില്‍ മന്ത്രി (58) ആണ് പിടിയിലായത്. ഡോക്ടര്‍ ചോദ്യം ചെയ്യലില്‍ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചു.

ഇയാളുടെ ഭാര്യ 2017 ഏപ്രിലിലാണ് മരിച്ചത്. ഇയാളുടെ 26 വയസുള്ള മകനും 23 കാരിയായ മകളും ഉണ്ട്. അന്തരിച്ച ഭാര്യയും ബിരുവിന്റെ ഭാര്യയും ഡോക്ടറുടെ ആനന്ദ് നഗറിലെ വീട്ടില്‍ 2010 മുതല്‍ ഒരു ബുട്ടീക് നടത്തി വരികയായിരുന്നു. ഇവരുടെ ബന്ധത്തില്‍ സംശയം തോന്നിയ ബിരു ഇക്കാര്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

ജോലിക്ക് ശേഷം വൈകുന്നേരം മടങ്ങിയെത്തിയ ബിരു പല്ലുവേദനയുമായി ഡോക്ടറെ സമീപിച്ചു. ഉയര്‍ന്ന അളവില്‍ വേദന സംഹാരി ഇന്‍ജക്ഷന്‍ നല്‍കിയതിനെത്തുടര്‍ന്ന് മയക്കത്തിലായ ബിരുവിനെ ഡോക്ടര്‍ കഴുത്തറുത്ത് കൊലപ്പെടുത്തി.  തുടര്‍ന്ന് ശരീരം വാളുപയോഗിച്ച് കഷണങ്ങളാക്കി ആസിഡില്‍ ശരീരം ലയിപ്പിക്കാനായിരുന്നു   തീരുമാനം.

Exit mobile version