തൊടുപുഴ സംഭവം ആവർത്തിക്കുന്നു. ആലുവയിൽ അമ്മയുടെ ക്രൂരപീഡനത്തിനു ഇരയായ മൂന്നു വയസുകാരൻ മരണത്തിനു കീഴടങ്ങി.

തൊടുപുഴയിലെ കുഞ്ഞിന്റെ വിയോഗം ഉണ്ടാക്കിയ വേദന മലയാളിയെ വിട്ടുമാറും മുൻപ് അതെ സംഭവം തന്നെ വീണ്ടും ആവർത്തിച്ചു. തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദ്ദനമാണ് ആ ഏഴുവയസുകാരൻ മരണത്തിനു കീഴടങ്ങാൻ കാരണമായതെങ്കിൽ ആലുവയിൽ സ്വന്തം അമ്മയുടെ…

തൊടുപുഴയിലെ കുഞ്ഞിന്റെ വിയോഗം ഉണ്ടാക്കിയ വേദന മലയാളിയെ വിട്ടുമാറും മുൻപ് അതെ സംഭവം തന്നെ വീണ്ടും ആവർത്തിച്ചു. തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദ്ദനമാണ് ആ ഏഴുവയസുകാരൻ മരണത്തിനു കീഴടങ്ങാൻ കാരണമായതെങ്കിൽ ആലുവയിൽ സ്വന്തം അമ്മയുടെ തന്നെ ക്രൂര മർദ്ദനമാണ് മൂന്നു വയസുകാരൻ മരണപ്പെടാൻ കാരണം. 

കഴിഞ്ഞ ദിവസം ടെറസിൽ നിന്ന് വീണു പരുക്കേറ്റു എന്ന് പറഞ്ഞായിരുന്നു മൂന്ന് വയസുകാരനെ മാതാപിതാക്കൾ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കുട്ടിയെ വിശദമായി പരിശോധിച്ചപ്പോൾ ശരീരത്തിന്റെ പല ഭാഗങ്ങളിലും മർദ്ദനം ഏറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുട്ടിയുടെ ‘അമ്മ കുറ്റസമ്മതം നടത്തുകയായിരുന്നു. അമ്മയുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. വധശ്രമം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. 

തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് കുട്ടിയുടെ മരണത്തിന് കാരണം. ചികിത്സ തുടങ്ങിയതിനു ശേഷം കുട്ടി മരുന്നുകളോട് പോലും പ്രതികരിച്ചിരുന്നില്ല. മൃതദേഹം മാര്‍ച്ചറിയിലേയ്ക്ക് മാറ്റി.