ദളിത് യുവാവുമായുള്ള പ്രണയം. മകളെ കൊലപ്പെടുത്തിയതിനുശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

ദളിത് യുവാവുമായുള്ള പ്രണയം. മകളെ കൊലപ്പെടുത്തിയതിനുശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു.  നെയ്ത്തു തൊഴിലാളിയായ രാജ്കുമാര്‍, ഭാര്യ ശാന്തി എന്നിവരെയാണു വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ രമ്യ ലോഷിനിയെ തുങ്ങി മരിച്ച നിലയിൽ കണ്ടതെങ്കിലും പോസ്റ്റ് മാർട്ടം…

ദളിത് യുവാവുമായുള്ള പ്രണയം. മകളെ കൊലപ്പെടുത്തിയതിനുശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു.  നെയ്ത്തു തൊഴിലാളിയായ രാജ്കുമാര്‍, ഭാര്യ ശാന്തി എന്നിവരെയാണു വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ രമ്യ ലോഷിനിയെ തുങ്ങി മരിച്ച നിലയിൽ കണ്ടതെങ്കിലും പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. ഇവരുടെ ഇളയ മകൻ സംഭവ ദിവസം വീട്ടിൽ ഇല്ലായിരുന്നു.

ബന്ധുവിന്റെ വീട്ടിലായിരുന്ന മകൻ രാവിലെ വീട്ടിൽ വന്നു വിളിച്ചപ്പോൾ ആരും കതക് തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ എത്തി കതക് തല്ലിപ്പൊളിച്ചു അകത്ത് കയറിയപ്പോഴാണ് മൂന്നുപേരും തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ആദ്യം കൂട്ട ആത്മഹത്യാ ആണെന്ന് സംശയിച്ചെങ്കിലും പിന്നീട് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.

പെൺകുട്ടി സ്ഥിരമായി കോളേജിൽ പോയിക്കൊണ്ടിരുന്നു പ്രൈവറ്റ് ബസിലെ ദളിത് യുവാവുമായി പ്രണയത്തിൽ ആയിരുന്നു. ഈ പ്രണയത്തെ ചൊല്ലി മുൻപ് പലതവണ മാതാപിതാക്കൾ പെൺകുട്ടിയുമായി വാക്ക് തർക്കം ഉണ്ടാകുകയും ചെയ്തിരുന്നുവെന്ന് യുവാവ് പറഞ്ഞു.  കഴിഞ്ഞ ദിവസം വീണ്ടും ഇതേ ചൊല്ലി തർക്കം നടന്നിട്ടുണ്ടാകുമെന്നും എതിർത്ത പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതിനു ശേഷം ഇരുവരും ആത്മഹത്യ ചെയുകയായിരുന്നുവെന്നും ആണ് പോലീസ് നിഗമനം.