ദിലീപ് കേസ് വഴിത്തിരിവില്‍, ഗൂഢാലോചന നടത്തിയത് ആക്രമിക്കപ്പെട്ട നടിയും, സുനിയും, പ്രശസ്ത നടനും : രണ്ടാംപ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !

താന്‍ വധഭീഷണി നേരിടുന്നതായി നടീ പീഡനക്കേസിലെ കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍. റിമാന്‍ഡില്‍ കഴിയുന്ന മാര്‍ട്ടിനെ തിങ്കളാഴ്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി കോടതിയെ അറിയിച്ചത്. ഇതേത്തുടര്‍ന്നു…

താന്‍ വധഭീഷണി നേരിടുന്നതായി നടീ പീഡനക്കേസിലെ കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍. റിമാന്‍ഡില്‍ കഴിയുന്ന മാര്‍ട്ടിനെ തിങ്കളാഴ്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി കോടതിയെ അറിയിച്ചത്. ഇതേത്തുടര്‍ന്നു അടച്ചിട്ട കോടതിമുറിയില്‍ മാര്‍ട്ടിനു പറയാനുള്ള കാര്യങ്ങളെല്ലാം വ്യക്തമാക്കാന്‍ അവസരം നല്‍കി. നടന്‍ ലാലും ആക്രമണത്തിനിരയായ നടിയുമാണു ഭീഷണിപ്പെടുത്തുന്നതെന്നു കോടതി നടപടികള്‍ക്കു ശേഷം പുറത്തിറങ്ങിയ മാര്‍ട്ടിന്‍റെ പിതാവ് പറഞ്ഞു.

റിമാന്‍ഡില്‍ കഴിയുന്ന മാര്‍ട്ടിനെ എങ്ങനെയാണ് ഭീഷണിപ്പെടുത്തിയതെന്ന് ഇവര്‍ക്കു മറുപടിയുണ്ടായില്ല. കോടതിയെ അറിയിക്കാനുള്ള കാര്യങ്ങളെല്ലാം മാര്‍ട്ടിന്‍ എഴുതി നല്‍കി. എന്നാല്‍, പരാതി വിചാരണക്കോടതിയുടെ പരിഗണനയില്‍ വരുന്ന കാര്യങ്ങളാണെന്നും മജിസ്ട്രേറ്റ് കോടതിക്ക് ഇടപെടാനാവില്ലെന്നും അറിയിച്ചു. വധഭീഷണിയുണ്ടെന്നുള്ള പരാതിയില്‍, വേണ്ട സുരക്ഷ നല്‍കാന്‍ നിര്‍ദേശവും നല്‍കി. നടി ആക്രമിക്കപ്പെട്ടിട്ടില്ലെന്നും നടിയും പള്‍സര്‍ സുനിയും ചേര്‍ന്ന് ദിലീപിനെ കുടുക്കാന്‍ ആസൂത്രണം ചെയ്ത മാസ്റ്റര്‍പ്ലാനായിരുന്നു കേസും, തട്ടിക്കൊണ്ടു പോകലും എന്നും വാഹനമോടിച്ച രണ്ടാംപ്രതി മാര്‍ട്ടിനാണ് വെളിപ്പെടുത്തി.

ഗൂഢാലോചന നടത്തിയത് നടിയും, സുനിയും, നടനും നിര്‍മ്മാതാവുമായ ലാലും ചേര്‍ന്നായിരുന്നെന്ന് മാര്‍ട്ടിന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കേസില്‍ ഇതുവരെ നടന്ന അന്വേഷണങ്ങള്‍ കെട്ടുകഥയെന്ന് ഉറപ്പിക്കുന്ന മാര്‍ട്ടിന്റെ വെളിപ്പെടുത്തലിന്റെ വിശദാംശങ്ങള്‍ ഒരു പ്രശസ്ത ടെലിവിഷനാണ് പുറത്തു വിട്ടിരിക്കുന്നത്. പള്‍സര്‍ സുനിക്കും നടിക്കും തമ്മില്‍ ബന്ധമുണ്ടെന്നും ആക്രമണം കെട്ടുകഥയാണെന്നുമാണ് മാര്‍ട്ടിന്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഒരു നിര്‍മ്മാതാവും ആക്രമിക്കപ്പെട്ട നടിയും തന്നെ ഭീഷണിപ്പെടുത്തുന്നതായി മാര്‍ട്ടിന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തന്നെ ജയിലില്‍ സന്ദര്‍ശിച്ച പിതാവിനോട് മാര്‍ട്ടിന്‍ നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നത് തന്നെയാണ്.

രാത്രി 7.38 മുതല്‍ നടി സുനിയുമായി സംസാരിച്ചത് 15 മിനിറ്റായിരുന്നു. കാക്കനാട് വിജനമായ സ്ഥലത്ത നടിയും സുനിയുമുള്ള വാഹനം നിര്‍ത്തിയിട്ടിരുന്നു. തന്നോട് ആ വാഹനം വീണ്ടു ഓടിക്കാന്‍ പറഞ്ഞ കാരാവനില്‍ നിന്നിറക്കി വിട്ടു. വാഹനത്തില്‍ സുനിയും നടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീയെന്നെ ചതിക്കരുതെന്ന നടി സുനിയോട് പറയുന്നത് കേട്ടു. നിന്നെ ഏല്‍പ്പിച്ചയാളെ എനിക്ക് പൂര്‍ണ്ണ വിശ്വാസമാണെന്നു നടി സുനിയോട് പറഞ്ഞു. തുടര്‍ന്ന് നടിയെ കൊണ്ടാക്കാന്‍ സുനി ആവശ്യപ്പെടുകയും ലാല്‍ ക്രിയേഷന്‍സില്‍ കൊണ്ടാക്കാന്‍ നടി ആവശ്യപ്പെട്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

കോടി, 150 കോടി എന്നെല്ലാം പറയുന്നത് കേട്ടു. നിന്റെ ഇഷ്ടംപോലെ ചെയ്തുകൊള്ളാന്‍ നടി പറഞ്ഞു. നടിയോട് ചേച്ചീ എന്തു ചെയ്യണമെന്ന് ചോദിച്ചു. പാലാരിവട്ടം കഴിഞ്ഞപ്പോള്‍ പള്‍സര്‍ സുനി കയറി. കാരവനില്‍ കയറിയ തന്നെ കയ്യും കാലും കെട്ടിയിട്ടു മര്‍ദ്ദിച്ചു. നടന്നത് നടിയുള്‍പ്പെട്ട ഗൂഢാലോചനയാണെന്നും, പള്‍സര്‍ സുനിയുടെ ഫോണ്‍കോളുകള്‍ അറ്റന്‍ഡ് ചെയ്തത് നടിയായിരുന്നെന്നും, നടിയുടെ വീട്ടില്‍ എത്തുമ്പോള്‍ ഫോണ്‍ അവര്‍ക്ക് കൈമാറണമെന്ന് സുനി തന്നോടു പറഞ്ഞിരുന്നെന്നും, സുനി വല്ലതും പറഞ്ഞുവിട്ടോയെന്ന് നടി ചോദിച്ചിരുന്നെന്നും, സുനിയുടെ കോള്‍ വന്നപ്പോള്‍ നടി ഫോണ്‍ വാങ്ങിയെന്നും, കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ശേഷം എസി ഓണാക്കി കാറില്‍ നിന്നും ഇറങ്ങാന്‍ നടി ആവശ്യപ്പെട്ടെന്നും, യാത്രയിലുടനീളം സുനിയുടെ ഫോണ്‍ എടുത്തത് നടിയായിരുന്നെന്നും മാര്‍ട്ടിന്‍ വെളിപ്പെടുത്തി.

എയര്‍പോര്‍ട്ട് സിഗ്നല്‍ എത്തുമ്പോള്‍ പറയണമെന്നും നിര്‍ദേശിച്ചിരുന്നത്രേ. സിഗ്നല്‍ എത്തിയപ്പോള്‍ അല്‍പ്പംകൂടി മുമ്പോട്ടു പോകാന്‍ പറഞ്ഞു. ഇടയ്ക്കിടെ എവിടെ എത്തി എന്ന് ചോദിച്ചുകൊണ്ടിരുന്നു. ഇവിടെ നിന്നും മൂന്നു പേര്‍ വാഹനത്തില്‍ കയറി. വഴിയരികില്‍ കാരാവന്‍ വണ്ടി കാണുമ്പോള്‍ നിര്‍ത്തണമെന്ന് പറഞ്ഞു. തുടര്‍ന്ന് നടിയുണ്ടായിരുന്ന വാഹനം കാക്കനാടിന് ഓടിച്ചു പോയി. നടിയും ഇവരും തമ്മില്‍ കോടികളുടെ കണക്കു പറയുന്നുണ്ടായിരുന്നു. മാപ്പുസാക്ഷിയായ പോലീസുകാരന്‍ അനീഷും ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം. ലാലും നടിയും വധഭീഷണി മുഴക്കിയെന്നും മാര്‍ട്ടിന്‍ പറയുന്നു. തിരിച്ചറിയല്‍ പരേഡിനിടെയായിരുന്നു വധഭീഷണിയെന്നും പറഞ്ഞു. ആലുവ ജയിലില്‍ മാര്‍ട്ടിനെ പിതാവ് ആന്റണി സന്ദര്‍ശിച്ചപ്പോള്‍ പിതാവിനോട് എല്ലാം മാര്‍ട്ടിന്‍ തുറന്നുപറഞ്ഞിരുന്നു. യഥാര്‍ത്ഥ പ്രതികളില്‍ പലരും സാക്ഷി പട്ടികയിലാണ്.

source: east cost daily