നാവ് പിളർന്ന്, ചെവി മുറിച്ചു, തലയിൽ എട്ടോളം കൊമ്പുകൾ സ്ഥാപിച്ച് ശരീരം മുഴുവൻ ശൽക്കങ്ങൾ പതിച്ച് അവളിപ്പോള്‍ ഒരു ഡ്രാഗണാണ്‌ !!

പുരുഷനായി ജനിക്കുകയും നല്ലൊരു കുടുബസ്ഥാനായി ജീവിക്കുകയും ചെയ്തിരുന്ന ഇദ്ദേഹത്തിന് പിന്നീട് സംഭവിച്ചതെല്ലാം അവിശ്വസിനീയമാണ്. പിന്നീട് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്ത ഇന ടിയാമറ്റ് മെഡൂസയുടെ ജീവിതം ഈ വിധത്തിലേക്ക് മാറുന്നത് തനിക്ക് എച്ച്‌ഐവിയുണ്ടെന്ന തിരിച്ചറിവിലാണ്. അമേരിക്കയിലെ…

പുരുഷനായി ജനിക്കുകയും നല്ലൊരു കുടുബസ്ഥാനായി ജീവിക്കുകയും ചെയ്തിരുന്ന ഇദ്ദേഹത്തിന് പിന്നീട് സംഭവിച്ചതെല്ലാം അവിശ്വസിനീയമാണ്. പിന്നീട് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്ത ഇന ടിയാമറ്റ് മെഡൂസയുടെ ജീവിതം ഈ വിധത്തിലേക്ക് മാറുന്നത് തനിക്ക് എച്ച്‌ഐവിയുണ്ടെന്ന തിരിച്ചറിവിലാണ്.

അമേരിക്കയിലെ പ്രശസ്തമായ ഒരു ബാങ്കിന്റെ വൈസ് പ്രസിഡന്റായി ജീവിച്ചിരുന്നയാളാണ് ഇവ. റിച്ചാര്‍ഡ് ഹെര്‍ണാണ്ടസ് എന്നായിരുന്നു അക്കാലത്തെ പേര്. എന്നാല്‍, താന്‍ എച്ച്‌ഐവി പോസിറ്റീവാണെന്ന അറിവ് ഇവയുടെ മനസ്സിനെ തകിടം മറിച്ചു. പിന്നീടുള്ള ഇവയുടെ തീരുമാനങ്ങൾ വേറിട്ടതായിരുന്നു.

ഒരു ഡ്രാഗണെപ്പോലെ രൂപം മാറുക. നാവ് പിളർന്ന്, തലയിൽ എട്ടോളം കൊമ്പുകൾ സ്ഥാപിച്ച് ശരീരം മുഴുവൻ ശൽക്കങ്ങൾ പതിച്ച് അവരിപ്പോൾ ഒരു ഡ്രാഗണെപ്പോലെയായി. നിരന്തരം ശസ്ത്രക്രിയകൾ നടത്തിയാണ് ഇവ ഈ രൂപമാറ്റം സ്വന്തമാക്കിയത്. 60,000 ഡോളറിലേറെ ഇതിന് മാത്രമായി ചെലവിടുകയും ചെയ്തു.

എന്നാൽ അതുകൊണ്ടും തീർന്നില്ല ചെവികൾ രണ്ടും അറുത്തുമാറ്റിയ ഇവ, മൂക്കിന് രൂപമാറ്റം വരുത്തി. കണ്ണുകൾക്ക് സ്ഥിരമായി പച്ചനിറമാക്കി മാറ്റി. ഇനിയും 40,000 ഡോളറിന്റെ ശസ്ത്രക്രിയകൾക്കുകൂടി ഇവ പ്ലാൻ ചെയ്യുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് താനെന്ന് അവർ പറയുന്നു. മനുഷ്യനിൽ നിന്ന് ഡ്രാഗണിലേക്കുള്ള രൂപമാറ്റത്തിന് തനിക്കുമാത്രമറിയാവുന്ന കാരണങ്ങളും ലക്ഷ്യങ്ങളുമുണ്ടെന്നാണ് ഇവയുടെ അഭിപ്രായം.

എച്ച്‌ഐവി പോസിറ്റീവാണെന്ന് അറിഞ്ഞപ്പോൾ മരണഭയം തന്നെ വല്ലാതെ പിടികൂടിയെന്നും എന്നാൽ, ഭയന്ന് ജീവിച്ച് മനുഷ്യനെപ്പോലെ മരിക്കാൻ ആഗ്രഹിക്കാത്തതിനാൽ പുതിയൊരു രൂപം സ്വീകരിച്ചുവെന്നുമാണ് ഇവയുടെ ന്യായം. ലോകത്തേറ്റവും വെറുക്കപ്പെട്ടതും വിനാശകാരികളുമായ ജീവികളാണ് മനുഷ്യരെന്നും ഇവ പറയുന്നു.