പുരുഷന്മാരെ ഹണിട്രാപ്പിൽ പെടുത്തി കാശ് തട്ടിയെടുക്കുക. ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

പുരുഷന്മാരെ ഹണിട്രാപ്പിൽ പെടുത്തി കാശ് തട്ടിയെടുക്കുന്ന ഷമീനയെ ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. 27 കാരിയായ ഷമീന എന്ന യുവതിയാണ് വ്യവസായിയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായത്. മുൻപ് പലതവണ ഇതേ കേസിൽ അറസ്റ്റ്…

പുരുഷന്മാരെ ഹണിട്രാപ്പിൽ പെടുത്തി കാശ് തട്ടിയെടുക്കുന്ന ഷമീനയെ ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. 27 കാരിയായ ഷമീന എന്ന യുവതിയാണ് വ്യവസായിയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായത്. മുൻപ് പലതവണ ഇതേ കേസിൽ അറസ്റ്റ് ചെയ്ത് ശിക്ഷിക്ക പെട്ടിട്ടുണ്ടങ്കിലും വീണ്ടും ഷമീനയെ ഇതിലേക്ക് ആകർഷിച്ചത് പണമാണ്. 

ഇത്തവണ തിരുവമ്പാടിയിലെ  ഒരു റിസോർട് ഉടമയെ റിസോർട്ട് സംബന്ധമായ ചിലചർച്ചകൾക്കാണെന്നു പറഞ്ഞു വിളിച്ചു വരുത്തി മദ്യം കുടിപ്പിച്ചു മയക്കിയതിനു ശേഷം ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും തുടർന്ന് ഈ ഫോട്ടോകൾ കാണിച്ച് യുവാവിനെ ഭീക്ഷണി പെടുത്തുകയുമാണ് ചെയ്‌തത്‌. ഭീക്ഷണിയിൽ ആദ്യം ഷമീന ആവശ്യപ്പെട്ട 40000 രൂപ യുവാവ് നൽകി. എന്നാൽ ഇത് പോരെന്നും അഞ്ചു ലക്ഷം കുടി വേണമെന്നും ഷമീന യുവാവിന്റെ വീട്ടിൽ വന്നു ആവശ്യപ്പെട്ടു. തുടർന്ന് യുവാവ് പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഷമീന കുടുങ്ങിയത്. 

പബ്ബിലെ ഡാന്‍സര്‍ കൂടിയായ ഷമീമ ഹരം കണ്ടെത്തിയിരുന്നത് തട്ടിപ്പിലും സെക്‌സ് റാക്കറ്റിലുമാണ്. മുഖ്യ ആയുധമാകട്ടെ ഹണിട്രാപ്പും. ഫേസ്ബുക്കിലൂടെയാണ് ഷമീന ഇരകളെ കണ്ടെത്തുന്നത്. പരാതിയെത്തുടര്‍ന്ന് ഹൈദരാബാദ്,ചെന്നൈ,ബംഗളുരു എന്നിവിടങ്ങളില്‍ ഒന്നരമാസമായി ഷമീന ഒളിവിലായിരുന്നു. പബ്ബില്‍ ഡാന്‍സ് ചെയ്തിരുന്ന കാലയളവില്‍ ഉണ്ടാക്കിയെടുത്ത ബന്ധങ്ങള്‍ ഒളിവു ജീവിതത്തിന് ഷമീനയ്ക്കു സഹായകമായത്. എന്നാൽ ഒടുവിൽ പോലീസിന്റെ പിടിയിൽ അകപ്പെടുകയായിരുന്നു.