പുരുഷവേശ്യയ്ക്ക് 15000 രൂപ മുതല്‍ 20000 രൂപ വരെയാണ് ഒരു ദിവസത്തെ പ്രതിഫലം; ഇവരെ തേടിയെത്തുന്നവരിലധികവും മലയാളി സ്ത്രീകള്‍ ! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് !!

ലൈംഗിക സംതൃപ്തിക്കായി പതിനഞ്ച് മുതല്‍ 30 വയസ് വരെയുള്ള പുരുഷന്‍മാരെ തേടി സമ്പന്ന സ്ത്രീകളും വിദേശവനിതകളും രംഗത്ത്. ഇവര്‍ക്ക് ആളുകളെ എത്തിച്ച് കൊടുക്കാന്‍ ഹോട്ടലുകാരും ഇടനിലക്കാരും ഓണ്‍ലൈന്‍ സൈറ്റുകളും. മെയില്‍ എസ്‌കോര്‍ട്ട് സംഘങ്ങള്‍ അഥവാ…

ലൈംഗിക സംതൃപ്തിക്കായി പതിനഞ്ച് മുതല്‍ 30 വയസ് വരെയുള്ള പുരുഷന്‍മാരെ തേടി സമ്പന്ന സ്ത്രീകളും വിദേശവനിതകളും രംഗത്ത്. ഇവര്‍ക്ക് ആളുകളെ എത്തിച്ച് കൊടുക്കാന്‍ ഹോട്ടലുകാരും ഇടനിലക്കാരും ഓണ്‍ലൈന്‍ സൈറ്റുകളും. മെയില്‍ എസ്‌കോര്‍ട്ട് സംഘങ്ങള്‍ അഥവാ പുരുഷ വാണിഭകേന്ദ്രങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.

സെക്‌സ് വാണിഭത്തിന്റെ കേരളത്തിലേ ഏറ്റവും വലിയ കേന്ദ്രങ്ങള്‍ തിരുവനന്തപുരത്ത് കോവളവും എറണാകുളത്ത് കൊച്ചിയും മലബാറില്‍ കോഴിക്കോടുമാണ്. നക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഈ വ്യവസായത്തിന്റെ ഓമനപേര് ‘കൂത്താടി’ എന്നാണ്.

ആവശ്യക്കാരായ സ്ത്രീകള്‍ക്കും അവര്‍ തേടിയെത്തുന്ന പുരുഷന്‍മാര്‍ക്കും ഹോട്ടലുകള്‍ സംരക്ഷണം നല്‍കും. ആണ്‍കുട്ടികള്‍ക്ക് എച്ച്.ഐ.വി ടെസ്റ്റ് നടത്തി, അതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിച്ച ശേഷമാണ് സ്ത്രീകള്‍ക്ക് നല്‍കുന്നത്. കേരളത്തിലെ സ്ത്രീകളാണ് കസ്റ്റമേഴ്‌സിനെ തേടി കൂടുതലും എത്തുന്നത്. നല്ല രീതിയില്‍ ഇവര്‍ പണവും നല്‍കുന്നുണ്ട്.

അതിനാലാണ് യുവാക്കള്‍ ഇത്തരം തൊഴിലില്‍ ആകൃഷ്ടരാകുന്നത്. ആവശ്യപ്പെടുന്ന സ്ത്രീകള്‍ക്ക് ഹോട്ടലുകാര്‍ നാലഞ്ച് പേരുടെ ഫോട്ടോ അയച്ച് കൊടുക്കും. അതില്‍ നിന്ന് ഇഷ്ടമുള്ളവരെ തെരഞ്ഞെടുക്കാം. 15000 രൂപ മുതല്‍ 20000 രൂപ വരെയാണ് ഒരു ദിവസത്തെ പ്രതിഫലം. മൂന്ന് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ ചെലവഴിക്കുന്നതിന് ആറായിരം മുതല്‍ 12000 രൂപ വരെ ലഭിക്കും. 15നും 30നും ഇടയിലുള്ളവര്‍ക്കാണ് ഡിമാന്‍ഡ്.

ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയുമാണ് പുരുഷ ശരീര വ്യാപാരം സംസ്ഥാനത്ത് പൊടിപൊടിക്കുന്നത്. ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിദേശ, അന്തര്‍ സംസ്ഥാന ടൂറിസ്റ്റുകളായ സ്ത്രീകളും ഹോട്ടലുകളിലെ സന്ദര്‍ശകരാണ്. ഇവര്‍ക്കാവശ്യമായ എല്ലാ സംരക്ഷണവും ഹോട്ടലുകാര്‍ ഉറപ്പുവരുത്തും

കടപ്പാട്: മലയാളി വാർത്ത