പ്രാതലിന് 15 രൂപ, ഊണിന് 25 രൂപ…നിങ്ങള്‍ക്ക് വിശക്കുന്നുണ്ടെങ്കില്‍ അഞ്ചപ്പത്തില്‍ വരാം,പണമില്ലാത്തവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന അഞ്ചപ്പം എന്ന ഭക്ഷണശാലയെ കുറിച്ച് അറിയാതെ പോകരുത് !!

നമ്മളിൽ ഭഹുരിപക്ഷം പേരും കഷ്ട്ടപെടുന്നത് മൂന്നു നേരം ഭക്ഷണം കഴിക്കാനും അല്ലെങ്കിൽ നമ്മെ ആശ്രെയിച്ചു ജീവിക്കുന്നവരെ പട്ടിണിയില്ലാതെ നോക്കുന്നതിനും വേണ്ടീട്ടാണ്. അല്ലേ!. ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയാണ് നമ്മള്‍ എല്ലാവരും നെട്ടോട്ടം ഓടുന്നത്.കൈയ്യില്‍ കാശില്ല ഇനി…

നമ്മളിൽ ഭഹുരിപക്ഷം പേരും കഷ്ട്ടപെടുന്നത് മൂന്നു നേരം ഭക്ഷണം കഴിക്കാനും അല്ലെങ്കിൽ നമ്മെ ആശ്രെയിച്ചു ജീവിക്കുന്നവരെ പട്ടിണിയില്ലാതെ നോക്കുന്നതിനും വേണ്ടീട്ടാണ്. അല്ലേ!. ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയാണ് നമ്മള്‍ എല്ലാവരും നെട്ടോട്ടം ഓടുന്നത്.കൈയ്യില്‍ കാശില്ല ഇനി എങ്ങനെ കഴിക്കുമെന്ന് ആലോചിച്ചിരിക്കുന്നവര്‍ക്ക് ആശ്വാസമായി ഒരു സ്ഥാപനം വരാന്‍ പോകുന്നത് നിങ്ങള്‍ അറിയണം. അഞ്ചപ്പം എന്ന ഭക്ഷണശാലയില്‍ പോയാല്‍ നിങ്ങള്‍ക്ക് വയറ് നിറയെ ഭക്ഷണം കഴിക്കാം. പണം നോക്കേണ്ട ആവശ്യവുമില്ല.

എഴുത്തുകാരനും പ്രഭാഷകനുമായ ഫാ. ബോബി കട്ടിക്കാടനും ഒരുകൂട്ടം മനുഷ്യസ്‌നേഹികളും നേതൃത്വം കൊടുക്കുന്ന അഞ്ചപ്പം എന്ന ഭക്ഷണശാല റാന്നിയില്‍ തുടങ്ങാന്‍ പോവുകയാണ്. വിശക്കുന്നുണ്ടെങ്കില്‍ ആര്‍ക്കും ഇവിടേയ്ക്കു കയറി ചെല്ലാം. പണമുണ്ടോയെന്ന് ആരും അന്വേഷിക്കില്ല.

പണം നല്‍കിയാല്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യും. മറ്റുള്ളവരുടെ സൗജന്യം സ്വീകരിക്കാന്‍ ആത്മാഭിമാനം അനുവദിക്കാത്തവരെ ലക്ഷ്യമിട്ടാണ് ഈ നൂതന സംരംഭം. സമീപഭാവിയില്‍ കേരളത്തിലുടനീളം പദ്ധതി വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം.

ഫാ.ബോബി കട്ടിക്കാടാണ് അഞ്ചപ്പം എന്ന ആശയത്തിന് പിന്നില്‍. കേരളത്തിലും വെളിയിലും ഏറെ ശ്രോതാക്കളുള്ള അച്ഛന്റെ സംരംഭത്തിന് മറ്റു പതിനഞ്ചുപേര്‍ കൂടി മുന്നിട്ടിറങ്ങിയതോടെ ഭക്ഷണശാല സജ്ജമായി. കഴിച്ചിട്ട് പണം ഒന്നും നല്കാതെ പോകാവുന്ന ഈ ഭക്ഷണശാല ആശയത്തിന്റെ പുതുമ കൊണ്ട് ശ്രദ്ധനേടി. സാമ്പത്തികശേഷിയുള്ളവര്‍ കഴിച്ചിട്ട് അധികം പണം നല്കുന്ന രീതിയുമുണ്ട്.

ഒരു ഊണിന് 25 രൂപയാണ് ഇവിടെ ഈടാക്കുന്നത്. 15 രൂപയ്ക്ക് വിഭവസമൃദ്ധമായ പ്രാതല്‍ ലഭിക്കും. ഭക്ഷണം കഴിച്ച് ഇറങ്ങുന്ന സ്ഥലത്താണ് കൗണ്ടര്‍. ഇഷ്ടമുണ്ടെങ്കില്‍ ഭക്ഷണത്തിന്റെ തുക ഇവിടെ നിക്ഷേപിക്കാം. സൗജന്യമായി ഭക്ഷണം കഴിച്ചുവെന്ന തോന്നല്‍ ഇല്ലാതിരിക്കാനാണ് ഇത്തരമൊരു സംവിധാനം.

ഭക്ഷണം ഒരു വ്യക്തിയുടെ അവകാശമാണെന്ന് അംഗീകരിക്കുന്ന ഈ സ്ഥാപനം പുസ്തക വായനയ്ക്കും ഇടം നല്കുന്നു. മൂന്ന് മണി മുതല്‍ ചായ, നാരങ്ങാച്ചായ, ആവിയില്‍ പുഴുങ്ങിയ പലഹാരങ്ങള്‍ എന്നിവയും നല്കുന്നു. കുട്ടികള്‍ക്കുവേണ്ടി സൗജന്യ കൗണ്‍സലിംഗ്, ക്ലാസുകള്‍, വായിക്കാനുള്ള അവസരം എന്നിവയും ഇവിടെ ഒരുക്കിയിരിക്കുന്നു. അഞ്ചു മണിക്കു ശേഷം ഈ ഭക്ഷണശാല ഒരു ലൈബ്രറിയായി രൂപം കൊള്ളും.

അഞ്ചു മണിക്കു ശേഷം ആര്‍ക്കു വേണമെങ്കിലും ഇവിടെ വന്ന് പുസ്തകങ്ങള്‍ വായിക്കാം. അക്ഷരം അറിയാത്തവര്‍ക്കും കുട്ടികള്‍ക്കും വായിച്ചു കൊടുക്കാം. സംസ്‌കാരിക പരിപാടികളും അഞ്ചപ്പം ഭക്ഷണ ശാലയില്‍ സംഘടിപ്പിക്കാന്‍ പരിപാടിയുണ്ട്. 25 രൂപയുടെ ഈണിന് 100 രൂപ നല്‍കുന്നവരുണ്ട്.

അങ്ങനെ നല്‍കുന്ന തുക പണമില്ലാത്ത ഒരാളുടെ വിശപ്പകറ്റും. ഇവിടെ ശമ്പളം പറ്റുന്നവരല്ല ജോലിക്കാര്‍ സേവനം ജീവിതമാക്കി എടുത്തവരാണ്. താത്പര്യമുണ്ടെങ്കില്‍ അടുക്കളയിലും സഹായിക്കുകയും ചെയ്യാം.

കടപ്പാട്: മലയാളി വാർത്ത