ഫോണിലൂടെ പരിചയപ്പെട്ട കാമുകനുവേണ്ടി ഭർത്താവിനെ കൊലപ്പെടുത്തി. ഒടുവിൽ യുവതിക്ക് കിട്ടിയത് 8ന്റെ പണി!

ബന്ധുവിന് വേണ്ടിയുള്ള ഒരു വിവാഹ ആലോചന വഴിയായിരുന്നു അവൾ അവനുമായി ആദ്യമായി സംസാരിക്കുന്നത്. സംസാരം പലതവണ ആയപ്പോൾ അത് സൗഹൃതത്തിലേക്ക് വഴിമാറി. ശേഷം പ്രണയത്തിലേക്കും.  താൻ ഒരു ഭാര്യ ആണെന്നും രണ്ടുകുട്ടികളുടെ അമ്മയാണെന്നും അവൾ…

ബന്ധുവിന് വേണ്ടിയുള്ള ഒരു വിവാഹ ആലോചന വഴിയായിരുന്നു അവൾ അവനുമായി ആദ്യമായി സംസാരിക്കുന്നത്. സംസാരം പലതവണ ആയപ്പോൾ അത് സൗഹൃതത്തിലേക്ക് വഴിമാറി. ശേഷം പ്രണയത്തിലേക്കും.  താൻ ഒരു ഭാര്യ ആണെന്നും രണ്ടുകുട്ടികളുടെ അമ്മയാണെന്നും അവൾ മറന്നു. ശേഷം കാമുകനൊപ്പം ജീവിക്കാൻ തീരുമാനിച്ച യുവതി സ്വന്തം ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി.

യു കെ യിൽ താമസിക്കുന്ന കാമുകനൊപ്പം ജീവിക്കാൻ അതിയായി ആഗ്രഹിച്ച സജിത ചെയ്‌തത്‌ നാടിനെ നടുക്കിയ കൊലപാതകം. സജിതക്ക് കാമുകനെയും സ്വന്തം മക്കളെയും വേണം. ഭർത്താവ് മാത്രമായിരുന്നു അതിനുള്ള തടസം. ഒടുവിൽ ഭർത്താവിനെ വകവരുത്താൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. കൊലപാതകം അടിമഹത്യയാണെന്നു വരുത്തിത്തീർക്കുകയും കാമുകനും മക്കൾക്കുമൊപ്പം യു കെ യിലേക്ക് കടക്കാനുമായിരുന്നു ഇരുവരുടെയും പദധതി.

മക്കളെ മറ്റൊരു മുറിയില്‍ ഉറക്കിക്കിടത്തിയ ശേഷം ഭര്‍ത്താവിന് ഭക്ഷണത്തില്‍ ഉറക്ക ഗുളിക നല്‍കി കൊലപ്പെടുത്താനായിരുന്നു ഇരുവരും ശ്രമിച്ചത്. എന്നാല്‍ പരിധിയില്‍ കൂടുതല്‍ മരുന്ന് അകത്തു ചെല്ലാതിരുന്നതിനാല്‍ ഭർത്താവ് മരിച്ചില്ല. ഇതു കണ്ട് കാമുകനൊപ്പം ചേര്‍ന്ന് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കുകയും മുഖത്ത് തലയിണ അമര്‍ത്തുകയും മറ്റും ചെയ്താണ് മരണം ഉറപ്പു വരുത്തിയത്. തുടര്‍ന്ന് കാമുകനെ പറഞ്ഞു വിടുകയും ഭര്‍ത്താവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കളെ വിളിച്ചു കൂട്ടുകയുമായിരുന്നു. എന്നാൽ പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ ആത്മഹത്യ അല്ലെന്ന് തെളിഞ്ഞപ്പോൾ കാര്യങ്ങൾ ഇരുവരുടെയും കൈവിട്ട പോയിരുന്നു.

പോലീസ് അന്വേഷണം ശക്തമാക്കിയപ്പോള്‍ ഭര്‍ത്താവ് തൂങ്ങി മരിച്ചതാണെന്നും ജീവനുണ്ടെന്നു സംശയിച്ച്‌ ആശുപത്രിയിലെത്തിച്ചതാണെന്നും നാണക്കേടു ഭയന്നാണു പുറത്തു പറയാതിരുന്നതെന്നും ഭാര്യ മൊഴി നല്‍കി. തൂങ്ങാനുപയോഗിച്ച കയര്‍ അടുപ്പിലിട്ടു കത്തിച്ചു കളഞ്ഞെന്നും അവര്‍ പോലീസിനോടു പറഞ്ഞു. പരസ്പര വൈരുദ്ധ്‌മായി പലരോടും സജിത കാര്യങ്ങൾ വിശദീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ ദുരൂഹത തോന്നിയ പോലീസ് വിശദമായ അന്വേഷണത്തിനൊടുവിലാണു ഭാര്യയെയും കാമുകനെയും  കസ്റ്റഡിയിലെടുത്തത്.

കാമുകിക്കൊപ്പം ജീവിക്കാൻ വേണ്ടി യു കെ യിൽ നേഴ്‌സായ ഭാര്യയെ നാട്ടിൽ കൊണ്ട് വരുകയും മലമ്പുഴ ഡാമിന് സമീപത്തായി വകവരുത്താനുമായിരുന്നു കാമുകന്റെ ഉദ്ദേശം. എന്നാൽ സജിതയുടെ പരസ്പര വിരുദ്ധമായ മൊഴി കാര്യങ്ങളൊക്കെ തകിടം മറിച്ചു. സംഭവത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെട്ട കോടതി സജിതക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.