ബിന്ദുപണിക്കരുടെയും സായി കുമാറിന്റെയും കള്ളം പൊളിച്ചടുക്കി സോഷ്യൽ മീഡിയ!

കഴിഞ്ഞ ദിവസമാണ് നടൻ സായി കുമാറിന്റെയും നടി ബിന്ദു പണിക്കാരുടെയും പത്താം വിവാഹ വാർഷികം നടന്നത്. ഇവർക്കുള്ള ആശംസകളുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌തതോടെയാണ്‌ വിവരം…

കഴിഞ്ഞ ദിവസമാണ് നടൻ സായി കുമാറിന്റെയും നടി ബിന്ദു പണിക്കാരുടെയും പത്താം വിവാഹ വാർഷികം നടന്നത്. ഇവർക്കുള്ള ആശംസകളുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌തതോടെയാണ്‌ വിവരം പ്രേക്ഷകർ അരിഞ്ഞത്. ഇവരുടെ പതതാം വിവാഹ വാർഷികമാണ് ഇതെന്നാണ് പറഞ്ഞത്. അതിനെ തുടർന്ന് ചില തർക്കങ്ങളും സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. 2015 ൽ പോലും ആദ്യ ഭാര്യയിൽ നിന്നും വിവാഹ മോചനം നേടാതിരുന്ന സായി കുമാർ എങ്ങനെയാണു 2019 ൽ ബിന്ദു പണിക്കാരുമായുള്ള പത്താം വിവാഹ വാർഷികം ആഘോഷിക്കുക എന്നാണ് ചിലർ ചോദിക്കുന്നത്. 

ഇപ്പോൾ ബിന്ദു പണിക്കർ 2015 ൽ ഒരു പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിന്റെ ചുവടുപിടിച്ചാണ് പുതിയ വിവാദം ഉയരുന്നത്. നടൻ സായി കുമാർ 1986 ൽ ആണ് നാടക നടിയായ പ്രസന്ന കുമാരിയെ പ്രണയിച്ചു വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളും ഉണ്ട്. ബിന്ദു പണിക്കാരുമായുള്ള ബന്ധം കാരണം ഈ വിവാഹം വിവാഹ മോചനത്തിൽ അവസാനിക്കുകയായിരുന്നു. ബിന്ദു പണിക്കറുമായി സ്ഥിരമായി താമസമാക്കിയതിനു ശേഷമാണു തന്നെ സായി കുമാർ പൂർണമായും ഒഴിവാക്കിയതെന്നാണ് പ്രസന്ന കുമാരി പറഞ്ഞത്. ഇതിനെതിരെ ബിന്ദു പണിക്കർ തന്നെ എത്തിയിരുന്നു. താൻ സായി കുമാറുമൊത്തല്ല താമസിക്കുന്നതെന്നാണ് ബിന്ദു പണിക്കർ പറഞ്ഞത്. നിയമപരമായി വിവാഹബന്ധം വേർപെടുത്തിയിട്ടില്ലാത്ത ആളിനൊപ്പം എങ്ങനെയാണു താമസിക്കുകയെന്നും നടി വ്യക്തമാക്കി.

ബിന്ദു പണിക്കരുടെ ഈ മറുപടിയാണ് ഇപ്പോൾ കുഴപ്പത്തിലാക്കിയിരിക്കുന്നത്. 2015 വരെ നടനോടൊപ്പം താമസിക്കാതിരുന്ന നടി എങ്ങനെയാണു 2019 ൽ പത്താം വിവാഹ വാർഷികം ആഘോഷിക്കുന്നതെന്നാണ് ഇവർ ചോതിക്കുന്നത്. ആദ്യ ഭാര്യക്കും അവരുടെ മകൾക്കും ന്യായമായ ജീവനാംശം പോലും കൊടുക്കാൻ തയാറല്ലായിരുന്ന സായി കുമാറിന് ഇപ്പോൾ ബിന്ദു പണിക്കാർക്കും അവരുടെ മകൾക്കുമൊപ്പം വിവാഹ വാർഷികം ആഘോഷിക്കാൻ നാണം ഉണ്ടോ എന്നാണ് മറ്റുചിലർ ചോദിക്കുന്നത്. സായി കുമാറിന്റെ ആദ്യ മകൾക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധികളും മാനസിക സമ്മർദങ്ങളും മൂലം പാതി വഴിയിൽ വെച്ച് പെടുത്താം പോലും ഉപേക്ഷിക്കേണ്ടി വന്നുവെന്നു നേരുത്തെ തന്നെ റിപോർട്ടുകൾ വന്നിരുന്നു.

കടപ്പാട്: Cine Life