ഭാര്യ ഡ്രൈവറോടൊപ്പം പോയതിന് ഭർത്താവ് പെൺമക്കളോട് ചെയ്‌തത് മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരത. ഭാര്യ പോയ വിഷമത്തിൽ കോളേജ് അദ്ധ്യാപകനായ ഭർത്താവ് തന്റെ പെണ്മക്കളെ കൊന്നു കെട്ടി തൂക്കിയതിനു ശേഷം അതിന്റെ ദൃശ്യങ്ങൾ ഭാര്യക്ക് വാട്സ്ആപ്പ് വഴി അയച്ചു കൊടുക്കുകയും തുടർന്ന് സ്വയം ജീവനൊടുക്കുകയുമായിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം നടന്നത്.
റിഷികാന്ത് കുടുപള്ളി, നാരായണി, കാര്‍ത്തികി എന്നിവരാണ് മരിച്ചത്. റിഷികാന്ത് ഐടിഐ അധ്യാപകനാണ്. ഇതിൽ നാരായണിക്ക് ആറു വയസ്സും കാർത്തികിക്ക് ഒന്നരവയസും മാത്രമാണ് പ്രായം. തന്നെയും മക്കളെയും ഉപേക്ഷിച്ചു ഭാര്യ മറ്റൊരാളുടെ കൂടെ പോയതിൽ റിഷികാന്ത് അങ്ങേ അറ്റം ദുഃഖവാൻ ആയിരുനെന്നു ഇദ്ദേഹത്തിന്റെ സഹോദരൻ പോലീസിനോട് മൊഴി നൽകിയിരുന്നു. ഇതാകാം മരണകരണമെന്നും പോലീസിനോട് പറഞ്ഞു.