ഗുവാഹത്തിയിൽ പീഡനം സഹിക്കവയ്യാതെ വീട്ടമ്മ ഭർത്താവിനെ കൊലപ്പെടുത്തി. കഴുത്തറുത്ത് കൊന്നതിനു ശേഷം തലയുമായി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ദമ്പതികൾക്ക് അഞ്ചു മക്കൾ ഉണ്ട്. ഇത്രനാളും മക്കളെ ഓർത്താണ് താൻ ഈ പീഡനങ്ങൾ എല്ലാം സഹിച്ചതെന്നും നിരവധി തവണ മക്കളുടെ ഭാഗ്യം കൊണ്ടാണ് തന്റെ ജീവൻ തിരികെ കിട്ടിയിട്ടുള്ളതെന്നും ഇനിയും സഹിക്കാൻ തനിക്കാവില്ല എന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. മധുരാം എന്ന യുവാവിനെയാണ് ഭാര്യ ഗുണേശ്വരി കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച രാത്രിയിൽ വഴക്കിനെ തുടർന്ന് മധുരാം ഗുണേശ്വരിയെ ഉപദ്രവിച്ചിരുന്നു. സഹികെട്ട ഗുണേശ്വരി കത്തി ഉപയോഗിച്ച് മധുരമിന്റെ കഴുത്ത് അറുത്ത് മാറ്റിയതിനു ശേഷം തല പ്ലാസ്റ്റിക് കവറിലാക്കിയാണ് ആറു കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് രാത്രിയിൽ ഒറ്റയ്ക്ക് നടന്നെത്തിയത്. സംഭവം കണ്ടു പകച്ചു നിന്ന പോലീസുകാരോട് താൻ ഭാര്തതാവിനെ കൊലപ്പെടുത്തിയെന്നും ഇനിയും പീഡനം സഹിക്കവയ്യാനും യുവതി പറഞ്ഞത്. സ്ത്രീയെ അറസ്റ്റ് ചെയ്ത പോലീസ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.