മകളെ സാക്ഷിയാക്കി അമ്മയും കാമുകനും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

മകളെ സാക്ഷിയാക്കി അമ്മയും കാമുകനും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. ശ്രീകാന്ത്‌, സ്വപ്‌ന  എന്നിവരാണു  ട്രെയിനു മുന്നില്‍ ചാടി മരിച്ചത്‌. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്വപ്‍നയുടെ മകൾ രക്ഷപ്പെട്ടു. ട്രെയിൻ വരുന്നത് കണ്ടു പെൺകുട്ടി പിന്നോട്ട് മാറുകയായിരുന്നു.  ഒന്നര വർഷമായി…

മകളെ സാക്ഷിയാക്കി അമ്മയും കാമുകനും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. ശ്രീകാന്ത്‌, സ്വപ്‌ന  എന്നിവരാണു  ട്രെയിനു മുന്നില്‍ ചാടി മരിച്ചത്‌. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്വപ്‍നയുടെ മകൾ രക്ഷപ്പെട്ടു. ട്രെയിൻ വരുന്നത് കണ്ടു പെൺകുട്ടി പിന്നോട്ട് മാറുകയായിരുന്നു. 

ഒന്നര വർഷമായി ശ്രീകാന്തും സ്വപനയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിന്റെ പേരിൽ ഇരു വീടുകളിലും കലഹം നടന്നിരുന്നു. സ്വപ്നയുടെ ഭർത്താവ് ശാരീരിക വൈകല്യമുള്ള ലോട്ടറി കച്ചവടക്കാരാണ്. സ്വപ്നയെ ചൊല്ലി ഭാര്യയുമായി വഴിക്കിട്ട ശ്രീശാന്ത് സ്വപ്നയെ വിളിച്ചു താൻ ജീവനൊടുക്കാൻ പോകുവാണെന്നു പറഞ്ഞു. സ്വപ്‍ന മകളെയും കൂട്ടി ശ്രീകാന്തിന്റെ കൂടെ പോകുകയായിരുന്നു.  മൂവരും ട്രാക്കിലൂടെ നടന്നുപോകവെ ട്രെയിന്‍ വരുന്നതു മകള്‍ ട്രാക്കില്‍നിന്ന്‌ ഓടിമാറി.  ട്രെയിൻ വരുന്നത് കണ്ട് സ്വപ്ന ട്രാക്കിൽ നിന്നും ഇറങ്ങാൻ ശ്രമിച്ചപ്പോൾ ശ്രീകാന്ത് സ്വപ്നയെ കെട്ടിപിടിച്ചു ട്രാക്കിൽ തന്നെ നില്കുകയായിരുന്നുവെന്നാണ് കണ്ടു നിന്നവർ പറഞ്ഞത്. ചിങ്ങവനം ഭാഗത്തുനിന്നു കോട്ടയത്തേക്കു വന്ന കായംകുളം-എറണാകുളം പാസഞ്ചര്‍ ഇരുവരെയും ഇടിച്ചുതെറിപ്പിച്ചു. ചിങ്ങവനം ഭാഗത്തുനിന്നു കോട്ടയത്തേക്കു വന്ന ട്രെയിനിനു മുന്നിലാണു സംഭവമുണ്ടായത്‌. ആളുകൾ ഇവരെ കണ്ടെങ്കിലും മാറ്റാന്‍ ശ്രമിക്കും മുൻപ് ട്രെയിൻ ഇരുവരെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു.