മരിച്ചെന്ന് കരുതി രാത്രി മുഴുവന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു, രാവിലെ പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യാനായി പുറത്തെടുത്തപ്പോള്‍ സംഭവിച്ചത്

മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് ഞാട്ടിക്കുന്ന ഈ സംഭവം നടന്നത്. ഒരു രാത്രി മുഴുവന്‍ മരിച്ചെന്ന് കരുതി ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് തൊട്ടുമുമ്പ്. പോസ്റ്റുമോര്‍ട്ടം നടത്താനായി പുറത്ത് എടുത്തപ്പോഴാണ് ഒരു രാത്രി സൂക്ഷിച്ച് കാശിറാം എന്ന് 72 കാരന് ജീവന്‍ ഉണ്ടെന്ന്…

മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് ഞാട്ടിക്കുന്ന ഈ സംഭവം നടന്നത്. ഒരു രാത്രി മുഴുവന്‍ മരിച്ചെന്ന് കരുതി ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് തൊട്ടുമുമ്പ്. പോസ്റ്റുമോര്‍ട്ടം നടത്താനായി പുറത്ത് എടുത്തപ്പോഴാണ് ഒരു രാത്രി സൂക്ഷിച്ച് കാശിറാം എന്ന് 72 കാരന് ജീവന്‍ ഉണ്ടെന്ന് മനസിലായത്.

പക്ഷെ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ശുപത്രിയിലെത്തിച്ച് വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും വെള്ളിയാഴ്ച രാവിലെ 10.20 ഓടെ ഇദ്ദേഹം മരിച്ചു. വ്യാഴാഴ്ച്ചയാണ് ചിലര്‍ ചേര്‍ന്ന് റോഡില്‍ ബോധരഹിതനായി കിടന്ന കാശിറാമിനെ  ആശുപത്രിയിലെത്തിച്ചത്.

ട്ടി ഡോക്ടര്‍ ഒന്‍പത് മണിയോടെ മരണം സ്ഥിതീകരിക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്ത ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹത്തിന് ശ്വാസമുണ്ടെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിയുന്നത് പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുന്നതിനായി ഒരു പൊലീസ്  ഉദ്യോഗസ്ഥന്‍ ആശുപത്രിയിലെത്തി പോസ്റ്റുമോര്‍ട്ടം ടേബിളില്‍ കിടത്തിയപ്പോഴാണ്.

ചീഫ് മെഡിക്കല്‍ ഓഫീസര്‍ ചികിത്സാ പിഴവില്‍ ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.  ജില്ലാ ഭരണകൂടത്തെ വിവരമറിയിക്കുമെന്നും നിയമപ്രകാരം നടപടിയെടുക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.