മാങ്ങ പറിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു..

ആന്ധ്ര പ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ സിംഗമ്ബള്ളിയിൽ മാങ്ങ പറിച്ചെന്നാരോപിച്ചു ദളിത് യുവാവായ ബിക്കി ശ്രീനിവാസ എന്ന യുവാവിനെ സ്ഥലം ഉടമ തല്ലിക്കൊന്ന് പഞ്ചായത്ത് ഓഫീസിലെ സീലിംഗ് ഫാനില്‍ കെട്ടിതൂക്കി.  ബിക്കിയെ ഉടമ വടികൊണ്ട് അതി ക്രൂരമായി മർദിക്കുകയായിരുന്നു.…

ആന്ധ്ര പ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ സിംഗമ്ബള്ളിയിൽ മാങ്ങ പറിച്ചെന്നാരോപിച്ചു ദളിത് യുവാവായ ബിക്കി ശ്രീനിവാസ എന്ന യുവാവിനെ സ്ഥലം ഉടമ തല്ലിക്കൊന്ന് പഞ്ചായത്ത് ഓഫീസിലെ സീലിംഗ് ഫാനില്‍ കെട്ടിതൂക്കി.  ബിക്കിയെ ഉടമ വടികൊണ്ട് അതി ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിനിടയിൽ തലയ്ക്കു അടിയേറ്റ യുവാവ് ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. കാര്യങ്ങൾ കൈവിട്ടു പോയെന്നു മനസിലായ തോട്ടം ഉടമ മറ്റു ചിലരുടെ സഹായത്തോടെ ബിക്കിയുടെ മൃതദേഹം പഞ്ചായത്ത് ഓഫീസിനു വരാന്തയിലുള്ള ഫാനിൽ കെട്ടിത്തൂക്കുകയായിരുന്നു. 

സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് മൃതദേഹം താഴെ ഇറക്കിയത്. തന്റെ തോട്ടത്തിൽ നിന്നും ബിക്കി മാങ്ങാ പറിക്കുന്നത് താൻ കയ്യോടെ കണ്ടു പിടിച്ചെന്നും ബിക്കിയുടെ മോഷണം താൻ കണ്ടതിന്റെ മനോവിഷമത്തിലാകും ആത്മഹത്യ ചെയ്തതെന്നും ഉടമ നാട്ടുകാരോട് പറഞ്ഞു. എന്നാൽ മൃതദേഹം താഴെ ഇറക്കി പരിശോധിച്ചപ്പോൾ ബിക്കിയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും അടി കൊണ്ട് തിണർത്തു കിടക്കുന്ന പാടുകൾ ബന്ധുക്കളുടെ ശ്രദ്ധയിൽ പെട്ടു. അതോടെ ബിക്കിയുടേത് ആത്മഹത്യാ അല്ല കൊലപാതകമാണെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

ഇതോടെ നാട്ടിൽ പല ഭാഗങ്ങളിലായി പ്രതിക്ഷേധ പ്രകടനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മുന്‍ എംപി ജിവി ഹര്‍ഷ കുമാര്‍  ഉൾപ്പടെയുള്ളവർ പ്രതിക്ഷേധ ചടങ്ങിൽ പങ്കെടുത്തു. ബിക്കിയുടെ കൊലപാതകിക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകണമെന്നാണ് അവരുടെ വാദം.