മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകാത്തതിന് 18 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവം. യുവാവിന്റെ പോസ്റ്റ് വയറൽ ആകുന്നു..

മാതാപിതാക്കള്‍ മൊബൈല്‍ എടുത്ത് മാറ്റിവച്ചതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത 18 വയസുകാരന്റെ വാര്‍ത്ത .ഞെട്ടലോടെയും വേദനയോടെയും മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുള്ളു .മകന്റെ ഓരോ വളര്‍ച്ചയും സന്തോഷത്തോടെ നോക്കി കണ്ട ..സ്വപ്‌നങ്ങള്‍ കണ്ട അച്ഛനും അമ്മക്കും…

മാതാപിതാക്കള്‍ മൊബൈല്‍ എടുത്ത് മാറ്റിവച്ചതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത 18 വയസുകാരന്റെ വാര്‍ത്ത .ഞെട്ടലോടെയും വേദനയോടെയും മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുള്ളു .മകന്റെ ഓരോ വളര്‍ച്ചയും സന്തോഷത്തോടെ നോക്കി കണ്ട ..സ്വപ്‌നങ്ങള്‍ കണ്ട അച്ഛനും അമ്മക്കും മകന്‍ കൊടുത്തത് ഒരിക്കലും ഉണങ്ങാത്ത മുറിപ്പാട്. ഇനിയുള്ള ജീവിതം ആ മാതാപിതാക്കളെ കാത്തിരിക്കുന്നത് സന്തോഷവും സമാധാനവും ഇല്ലാത്ത ഒരു അഗ്നികുണ്ഡത്തിന്റെ നടുവിലായിരിക്കും.സ്നേഹപൂര്‍വ്വമായ നിര്‍ബന്ധം എന്നെന്നേക്കുമായി മകനെ നഷ്ടപ്പെടാന്‍ കാരണമായെന്ന കുറ്റബോധം മരണംവരെ അവരെ വേട്ടയാടും. എന്താണ് മാതാപിതാക്കള്‍ ചെയ്ത തെറ്റ് ? നന്നായ് പഠിച്ചും കളിച്ചും നടന്ന മകന്‍ മൊബൈലിന് അഡിക്റ്റ് ആയി മറ്റെല്ലാം ഉപേക്ഷിക്കുന്നു എന്ന് കണ്ടപ്പോള്‍ ..അവര്‍ക്ക് അറിയാവുന്ന രീതിയില്‍ പ്രതികരിച്ചു.പക്ഷെ അതിനു കിട്ടിയ ശിക്ഷയോ ….? ടീനേജിലേക്ക് കടക്കുമ്പോള്‍ തന്നെ പല (എല്ലാവരുമല്ല)കുട്ടികളും മൊബൈലിനും ബൈക്കിനും വേണ്ടി മാതാപിതാക്കളോടും ബന്ധുക്കളോടും നിര്‍ബന്ധം പിടിക്കുന്നു .ദേഷ്യം പ്രകടിപ്പിച്ചും കരഞ്ഞും ആഹാരം കഴിക്കാതെയും ആത്മഹത്യ ചെയ്യുമെന്ന് ഭീക്ഷണിപ്പെടുത്തിയും അത് സ്വന്തമാക്കാന്‍ ശ്രമിക്കുന്നു.അച്ഛനമ്മമാര്‍ ഭയത്തോടും ആശങ്കയോടും കൂടി നിര്‍ബന്ധത്തിനു വഴങ്ങുന്നു.

പക്വത എത്താത്ത പ്രായത്തില്‍ ബൈക്ക് ഓടിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങളുടെ നീണ്ട നിരയാണ് ഓരോ രക്ഷകര്‍ത്താക്കളെയും “നോ” എന്ന് പറയിപ്പിക്കുന്നത്.അല്ലാതെ സ്നേഹം ഇല്ലാഞ്ഞിട്ടല്ല …സ്നേഹം കൂടിയതുകൊണ്ടാണ് .പക്വത എത്താത്ത പ്രായത്തില്‍ മൊബൈല്‍ ഏറ്റവും അപകടകാരിയെന്ന തിരിച്ചറിവാണ് മാതാപിതാക്കളെ ആശങ്കയിലാഴ്ത്തുന്നത് .അപകടകരമായ ഗെയിമുകള്‍ ,മണിക്കൂറുകളോളമുള്ള ചാറ്റിംഗ് ,ഉറങ്ങാതെയുള്ള സെര്‍ച്ചിംഗ് ,ഇടങ്കൈയ്യില്‍ മൊബൈലും വലങ്കൈയ്യില്‍ ആഹാരവും …ചുരിക്കി പറഞ്ഞാല്‍ പഠിക്കാതെ ..കളിക്കാതെ ..ഉറങ്ങാതെ .സ്വന്തം കഴിവുകളെ തിരിച്ചറിയാതെ ഒരു യന്ത്രത്തെ പോലെ ജീവിതം തള്ളിനീക്കേണ്ടി വരുന്ന നിര്‍ജീവമായ ഒരു അവസ്ഥ. നമുക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ അവസരം ലഭിച്ചത് ഒരു മഹാഭാഗ്യമാണ് .അത് ജീവിച്ചു തന്നെ തീര്‍ക്കണം .എന്തു പ്രതിബന്ധങ്ങളും നഷ്ടങ്ങളും ..ദുഃഖങ്ങളും ദുരിതങ്ങളും ഉണ്ടായാലും അത് തരണം ചെയ്യുമ്പോള്‍ ആണ് നമ്മള്‍ വിജയിക്കുന്നത്…പ്രേമിച്ച പയ്യനോ പെണ്ണോ തേച്ചിട്ടു പോയാല്‍ “പോ പുല്ലേ “എന്ന് പറയാന്‍ കഴിയണം , പരീക്ഷക്ക് തോറ്റാല്‍ “പരാജയം വിജയത്തിന് മുന്നോടിയാണെന്ന്”ചിന്തിക്കാന്‍ കഴിയണം.വീട്ടുകാര്‍ മൊബൈല്‍ പിടിച്ചു വാങ്ങിയാല്‍ “ഇനി നിങ്ങളായിട്ട് മൊബൈല്‍ തരുന്നതുവരെ ഞാനിതു തൊടില്ല” എന്ന് നെഞ്ചും വിരിച്ച് പറയാനുള്ള തന്റേടമുണ്ടാവണം.കുടുംബം കടക്കെണിയില്‍പ്പെട്ടാല്‍ “അച്ഛനുമമ്മക്കും ഞാനുണ്ട്” എന്ന ധൈര്യം കൊടുക്കാന്‍ കഴിയണം. നമ്മളെ ഓവര്‍ട്ടേക്ക് ചെയ്യുന്നവരോട് “നീ പോ മോനേ ദിനേശാ ..എനിക്ക് നാളെയും ബൈക്ക് ഓടിക്കണം” എന്ന് പക്വതയോടെ ചിന്തിക്കാന്‍ കഴിയണം. അതിലെല്ലാമുപരി നമ്മള്‍ ഏതു അവസ്ഥയില്‍ ആയിരിക്കുന്നുവോ ആ അവസ്ഥയെ അംഗീകരിച്ച് അതില്‍ സന്തോഷവും സംതൃപ്തിയും കണ്ടത്താന്‍ കഴിയണം .. ആത്മഹത്യ ഭീരുക്കള്‍ക്കുള്ളതാണ് ..നമ്മളൊക്കെ തീയില്‍ കുരുത്തവരാണ് വെയിലത്ത് വാടരുത് …നമ്മുടെ അക്കാദമിയിലെ മിടുക്കന്മാരും മിടുക്കികളും ഫുട്ബോള്‍ കളിയിലൂടെ ശാരീരികക്ഷമത മാത്രമല്ല നേടുന്നത് മാനസികമായ കരുത്തും കൂടിയാണ് .എന്തും ധൈര്യത്തോടെ നേരിടും ..നിങ്ങള്‍ ഭീരുക്കളല്ല ധീരരാണ് …ഞങ്ങളുടെയൊക്കെ ആവേശവും അഭിമാനവും.

കടപ്പാട് : ജോയ് ജോസഫ്, പൂവാർ