“വയസ്സന്മാരെല്ലാം വെറും ഊ…..രല്ല”

പെൺകുട്ടിയും അച്ഛനും കൂടി അമ്പലത്തിൽ നിന്ന് തൊഴുതുയിറങ്ങുമ്പോഴാണ് പെൺകുട്ടിയുടെ സഹപാഠിയായ കാമുകൻ അവരുടെ മുന്നിൽ എത്തിയത്. കാമുകൻ എന്തെങ്കിലും പറയുന്നതിന് മുമ്പേ കൂടെയുള്ളത് തന്റെ അച്ഛനാണെന്നു അവൻ അറിയാൻ വേണ്ടി അവൾ പറഞ്ഞു: മനോഹരം…

പെൺകുട്ടിയും അച്ഛനും കൂടി അമ്പലത്തിൽ നിന്ന് തൊഴുതുയിറങ്ങുമ്പോഴാണ് പെൺകുട്ടിയുടെ സഹപാഠിയായ കാമുകൻ അവരുടെ മുന്നിൽ എത്തിയത്. കാമുകൻ എന്തെങ്കിലും പറയുന്നതിന് മുമ്പേ കൂടെയുള്ളത് തന്റെ അച്ഛനാണെന്നു അവൻ അറിയാൻ വേണ്ടി അവൾ പറഞ്ഞു: മനോഹരം പ്രേമം എഴുതിയ “അച്ഛനുണ്ട് എന്റെ കൂടെ” എന്ന പുസ്തകം നിനക്ക് തരാൻ എടുത്തുവച്ചിട്ടുണ്ട്. നാളെ കോളേജിൽ വരുമ്പോൾ ഞാൻ കൊണ്ട് വരാം.

കാമുകൻ : അയ്യോ എനിക്കാ പുസ്തകമല്ല വേണ്ടത്. നാളെ കോളേജിൽ വരുമ്പോൾ സന്തോഷ് സമാഗമം എഴുതിയ “നാളെ തമ്മിൽ എവിടെ കാണും” എന്ന പുസ്തകംകൊണ്ട് തന്നാൽ മതി.

പെൺകുട്ടി : അതിനു പകരം സുന്ദരൻ അനുരാഗി എഴുതിയ “വഴിവക്കിലെ ആളൊഴിഞ്ഞ ആ പറമ്പിൽ” മതിയോ?

കാമുകൻ : അത് ഓക്കേ. ലോലവികാരൻ കൃഷ്ണൻ എഴുതിയ “കണ്ണിലെണ്ണയും തൂവി കാത്തിരിക്കും” ഉണ്ടെങ്കിൽ അതും കൊണ്ട് വരണം.

പെൺകുട്ടി : തീർച്ചയായും!! ഞാൻ വരുമ്പോൾ നാളെ ആനന്ദ് പ്രതീക്ഷ എഴുതിയ “നിന്നെ ഒരിക്കിലും നിരാശപ്പെടുത്തില്ല” എന്ന പുസ്തകവും കൊണ്ട് വരാം.

മകളുടേയും പയ്യന്റെയും സംഭാഷണം നിശ്ശബ്ദം കേൾക്കുകയായിരുന്ന അച്ഛൻ
പയ്യൻ പോയി കഴിഞ്ഞപോൾ മകളോട് : ഇന്നത്തെക്കാലത്തു ഇത്ര അധികം പുസ്തകങ്ങളെ കുറിച്ച് അറിയാവുന്ന കുട്ടികളുണ്ടോ? ഇത്രയൊക്കെ വായിക്കാനുള്ള സമയം ആ പയ്യന് കിട്ടുന്നുണ്ടോ?

പെൺകുട്ടി : അച്ഛാ, അവൻ ഞങ്ങളുടെ ക്‌ളാസിലെ ഏറ്റവും മിടുക്കനും സമർത്ഥനായ സ്റ്റുഡന്റാണ്‌. അവന്റെ ഹോബി തന്നെ വായനയാണ്.

അച്ഛൻ : അതെനിക്ക് നിങ്ങൾ തമ്മിലുള്ള സംസാരം കേട്ടപ്പോഴേ മനസ്സിലായി.
നീ നാളെ അവനെ കാണുമ്പോൾ കാരണവർ ഗോപാലൻ എഴുതിയ “വയസ്സന്മാരെല്ലാം വെറും മണ്ടന്മാരല്ല” എന്ന പുസ്തകം കൂടി വായിക്കാൻ പ്രത്യേകിച്ച് പറയണം. സമയം കിട്ടിയാൽ മോൾക്കും ആ പുസ്തകം വായിക്കാം.