വിവാഹത്തിന് ശേഷമുള്ള കന്യകാത്വ പരിശോധനയെ എതിര്‍ത്തു, കുടുംബത്തിനെതിരെ സാമുദായിക വിലക്ക്

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ കഞ്ചര്‍ബാത്ത് സമുദായത്തില്‍ പുതിയതായി വിവാഹിതയായ സ്ത്രീ താന്‍ വിവാഹത്തിന് മുമ്പ് കന്യകയായിരുന്നുവെന്ന് തെളിയിക്കേണ്ടതുണ്ട്. പക്ഷെ  ഈ രീതിയെ എതിര്‍ത്ത് നിലപാടെടുത്ത  ഒരു കുടുംബത്തിനെതിരെ  സാമുദായിക വിലക്ക് വിധിച്ചിരിക്കുകയാണ്. ഒരുവര്‍ഷമായി കുടുംബം സാമുദായിക വിലക്ക്…

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ കഞ്ചര്‍ബാത്ത് സമുദായത്തില്‍ പുതിയതായി വിവാഹിതയായ സ്ത്രീ താന്‍ വിവാഹത്തിന് മുമ്പ് കന്യകയായിരുന്നുവെന്ന് തെളിയിക്കേണ്ടതുണ്ട്. പക്ഷെ  ഈ രീതിയെ എതിര്‍ത്ത് നിലപാടെടുത്ത  ഒരു കുടുംബത്തിനെതിരെ  സാമുദായിക വിലക്ക് വിധിച്ചിരിക്കുകയാണ്.

ഒരുവര്‍ഷമായി കുടുംബം സാമുദായിക വിലക്ക് നേരിടുകയാണെന്ന് പരാതിക്കാര്‍ പറയുന്നു. പരാതിയില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു.  വിവേക് തമൈച്ചിക്കാര്‍ എന്ന യുവാവും കുടുംബവും ആണ് എതിര്‍ത്തത്.  കുടുംബവുമായി സഹകരിക്കരുതെന്ന് സമുദായത്തിലെ എല്ലാ അംഗങ്ങളോടും  ഖാപ് പഞ്ചായത്ത് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സമുദായത്തില്‍ നിന്നും ആരും തങ്ങളുടെ മുത്തശ്ശി മരിച്ചപ്പോള്‍ വന്നിട്ടില്ല. സമുദയത്തിലുള്ള ഒരാളുടെ ‘പ്രീ വെഡ്ഡിംഗ്’ ആഘോഷം വലിയ ശബ്ദത്തില്‍ പാട്ടൊക്കെ വച്ച് നടത്തിയെന്നും പരാതിക്കാരന്‍ പറയുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഇതിനു   മുന്‍പും ഉണ്ടായിട്ടുണ്ട്.

മഹാരാഷ്ട്ര ഗവര്‍ണ്‍മെന്‍റ് കന്യകാത്വ പരിശോധനക്ക് യുവതിയെ നിര്‍ബന്ധിക്കുന്നത് കുറ്റകരമാണെന്ന് വ്യക്തമാക്കിയതാണ്. കഞ്ചര്‍ബാത്ത് സമുദായത്തില്‍ നിന്ന് തന്നെ ഒരു വിഭാഗം ചെറുപ്പക്കാര്‍ കന്യകാത്വ പരിശോധനക്കെതിരെ ഓണ്‍ലൈന്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.