വീണ്ടും പ്രണയ പക,ആസിഡ് ആക്രമണത്തില്‍ മാംസങ്ങള്‍ക്കൊപ്പം ഉരുകി ഒലിച്ചത് പതിനേഴുകാരിയുടെ ജീവിതവും സ്വപ്നങ്ങളുമാണ്

ഇത്തവണ പ്രണയപ്പകയുടെ ഇരയായി മാറിയത്  ബീഹാറിലെ ഭഗല്‍പൂരില്‍ പതിനേഴ്കാരിയാണ്. അയല്‍ക്കാരനും സുഹൃത്തുക്കളും ചേര്‍ന്നാണ് പ്രണയം നിഷേധിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരിയെ ആസിഡൊഴിച്ച് ആക്രമിച്ചത്. പഠിക്കാന്‍ മിടുക്കിയായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ കാജല്‍. അവളുടെ മോഹം ഐപിഎസ് ഉദ്യോഗസ്ഥയാകണമെന്നായിരുന്നു. അമ്മയും അച്ഛനും സഹോദരനും  അവളുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും കൂട്ടായും തണലായി…

ഇത്തവണ പ്രണയപ്പകയുടെ ഇരയായി മാറിയത്  ബീഹാറിലെ ഭഗല്‍പൂരില്‍ പതിനേഴ്കാരിയാണ്. അയല്‍ക്കാരനും സുഹൃത്തുക്കളും ചേര്‍ന്നാണ് പ്രണയം നിഷേധിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരിയെ ആസിഡൊഴിച്ച് ആക്രമിച്ചത്. പഠിക്കാന്‍ മിടുക്കിയായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ കാജല്‍.

അവളുടെ മോഹം ഐപിഎസ് ഉദ്യോഗസ്ഥയാകണമെന്നായിരുന്നു. അമ്മയും അച്ഛനും സഹോദരനും  അവളുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും കൂട്ടായും തണലായി നിന്നു. അച്ഛനും സഹോദരനും പുറത്തുപോയ സമയം നോക്കി  അയല്‍ക്കാരന്‍  സുഹൃത്തുക്കളെയും കൊണ്ട് വീട്ടിനകത്തേക്ക് അതിക്രമിച്ചുകയറി.

ബലമായി പിടിച്ചൊതുക്കിയ ശേഷം അവര്‍ കാജലിന് നേരെ ആസിഡൊഴിച്ചു. അമ്മ മകളെ രക്ഷിക്കാന്‍ ശ്രേമിചെങ്കിലും കഴിഞ്ഞില്ല. അവരുടെ കൈകളിലേക്കും ആഡിസ് തുള്ളികള്‍ തുളഞ്ഞുവീണു. അപ്പോഴേക്കും അക്രമികള്‍ ഓടിയകന്നിരുന്നു.  കാജലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അവളുടെ വേദനയെ തടുത്തുനിര്‍ത്താന്‍ മരുന്നുകള്‍ക്ക് കഴിഞ്ഞില്ല.

കാജലിന് ഇനി വര്‍ഷങ്ങള്‍ വേണ്ടിവരും  പഴയനിലയിലാകാന്‍. കണ്ണുകള്‍ക്കേറ്റ പരിക്ക് സാരമുള്ളതാണെന്നാണ്.  പരിഹരിക്കാനായില്ലെങ്കില്‍ എല്ലാക്കാലത്തേക്കും ഈ പതിനേഴുകാരിക്ക് കാഴ്ച നഷ്ടമാകും. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെ ഇവര്‍ക്ക് സഹായങ്ങളെത്തിത്തുടങ്ങിയിട്ടുണ്ട് എന്നും അറിയുന്നു.