ഷെയർ ചാറ്റിലൂടെ ഭാര്യമാരെ പങ്കുവെക്കുന്ന ഭർത്താക്കന്മാർ അറസ്റ്റിൽ. സംഭവം നടന്നത് നമ്മുടെ കേരളത്തിൽ. വിവരം പുറംലോകം അറിഞ്ഞത് കൂട്ടത്തിലുള്ള ഒരുവന്റെ ഭാര്യയുടെ പരാതിയെ തുടർന്ന്. പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത് നാലുപേരെയാണ്. കോഴിക്കോട്ടുള്ള അഞ്ചാമത്തെ ആളെ പോലീസ് തിരയുകയാണ്.
കഴിഞ്ഞ വര്ഷം മുതലാണ് ഇവർ ഈ പരുപാടി നടത്തിവന്നത്. കായംകുളം സ്വദേശിയായ യുവാവ് ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട യുവാവിനെ കായംകുളത്തുള്ള തന്റെ വീട്ടിൽ വരുത്തുകയും തന്റെ ഭാര്യയെ കോഴിക്കോട്ടുകാരനൊപ്പം വിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷെയര്‍ചാറ്റ് വഴി പരിപയപ്പെട്ട കുലശേഖരപുരം സ്വദേശിയുടെ വീട്ടില്‍ കായങ്കുളം സ്വദേശി ഭാര്യയുമായി പോവുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കൂവയ്ക്കുകയും ചെയ്തു. അതിനുശേഷം ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കേരളപുരം, തിരുവല്ല സ്വദേശികളുടെ വീടുകളില്‍ കായങ്കുളം സ്വദേശി ഭാര്യയുമായി പോയി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഭാര്യ എതിര്‍ത്തതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നും മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ കായംകുളം സ്വദേശി നിര്‍ബന്ധിച്ചതോടെയാണ് യുവതി പോലീസില്‍ അഭയം തേടിയത്.
കേരളത്തില്‍ അങ്ങോളമിങ്ങോളം സംഘത്തിന് വേരുകള്‍ ഉണ്ടെന്നാണ് പോലീസിന്റെ സംശയം. അതുകൊണ്ടുതന്നെ ഇതേകുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ മറ്റു യുവതികളില്‍നിന്നും മൊഴിരേഖപ്പെടുത്തുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇതോടെ കൂടുതല്‍പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നവിവരം പുറത്തുവരും.