മകളെ ഡോക്ടറാക്കാന്‍ വീട്ടില്‍ വിളിച്ചു വരുത്തി പ്രത്യേക പൂജ; 22 കാരി 52 കാരന്‍ പൂജാരിക്കൊപ്പം ഒളിച്ചോടി

അമ്പത്തിരണ്ടുകാരനായ പൂജാരിക്കൊപ്പം ഒളിച്ചോടി 22 കാരി. കഴിഞ്ഞ ആഴ്ചയാണ് സംഭവം. ആലപ്പുഴ മാരാരിക്കുളം സ്വദേശിനിയും , ഗാന്ധിനഗര്‍ സ്റ്റേഷന്‍ പരിധിയില്‍ കുടുംബ സമേതം വാടകയ്ക്ക് താമസിക്കുകയും ചെയ്തിരുന്ന പെണ്‍കുട്ടിയാണ് കിടങ്ങൂര്‍ സ്വദേശിയും വാരിശ്ശേരി കുടയംപടി…

അമ്പത്തിരണ്ടുകാരനായ പൂജാരിക്കൊപ്പം ഒളിച്ചോടി 22 കാരി. കഴിഞ്ഞ ആഴ്ചയാണ് സംഭവം. ആലപ്പുഴ മാരാരിക്കുളം സ്വദേശിനിയും , ഗാന്ധിനഗര്‍ സ്റ്റേഷന്‍ പരിധിയില്‍ കുടുംബ സമേതം വാടകയ്ക്ക് താമസിക്കുകയും ചെയ്തിരുന്ന പെണ്‍കുട്ടിയാണ് കിടങ്ങൂര്‍ സ്വദേശിയും വാരിശ്ശേരി കുടയംപടി റോഡ് വക്കില്‍ സ്ഥിതി ചെയ്യുന്ന പൂജാരിക്കൊപ്പം ഒളിച്ചോടിയത്.

പ്ലസ് ടു പഠനത്തിന് ശേഷം കഴിഞ്ഞ നാലു വര്‍ഷമായി പെണ്‍കുട്ടി മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന് പോവുകയായിരുന്നു. നാലു വര്‍ഷമായിട്ടും എംബിബിഎസ് കിട്ടിയില്ല പെണ്‍കുട്ടിക്ക്. കൂടെ പഠിച്ചവര്‍ പലരും മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ് പൂര്‍ത്തീകരിച്ച് എംബിബിഎസിന് ചേര്‍ന്നതോടെ മകളുടെ വിദ്യാഭ്യാസം മെച്ചപ്പെട്ടതാക്കാന്‍ ക്ഷേത്രത്തിലെത്തി പൂജാരിയെ കാണുകയും ഇവരുടെ വീട്ടില്‍ പൂജാരിയെ കൊണ്ടുവന്നു പ്രത്യേക പൂജ നടത്തുന്നതും പതിവായി. ബ്രഹ്‌മചാരിയായി കഴിയുകയായിരുന്നു ഈ 52 കാരനായ പൂജാരി.

ഈ മാസം 9ന് ക്ഷേത്രത്തില്‍ പോകുകയാണെന്ന് പറഞ്ഞ് പോയ പെണ്‍കുട്ടിയെ ഏറെ വൈകിയിട്ടും കാണാതിരുന്നതോടെ രക്ഷിതാക്കള്‍ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണം നടത്തിയ പൊലീസ് ഇവരെ എറണാകുളം ജില്ലയില്‍ കണ്ടെത്തി. തുടര്‍ന്ന് ഇവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടു. രക്ഷിതാക്കളും സ്‌റ്റേഷനിലെത്തി. തങ്ങള്‍ തങ്ങള്‍ കോട്ടയം കുമാരനല്ലൂരിലെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായെന്ന് പൂജാരിയും പെണ്‍കുട്ടിയും പൊലീസിനോട് പറഞ്ഞു. ഇതോടെ മകളെ ഇനി തങ്ങള്‍ക്ക് വേണ്ടെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങി.