ജനുവരിയിലാണ് നവ്പ്രീതിനെ ഷംഷീര്‍ ബാലിയാന്‍ ഗ്രാമത്തിലുള്ള ചണ്ഡീഗഡിലെ ഗുരുദ്വാരയില്‍ വെച്ച് വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കിടയിലുള്ള പ്രായ വ്യത്യാസം മൂലം ബന്ധുക്കള്‍ക്ക് ഈ വിവാഹം ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ 67 കാരനെ ആക്രമിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ദമ്പതിമാര്‍ പോലിസ് സംരക്ഷണം ആവശ്യപെട്ട് കോടതിയില്‍ എത്തിയിരിക്കുകയാണ്.
ഇതോടെ പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതി നിര്‍ദേശിച്ചു. പ്രായ വ്യത്യാസത്തിെൻറ പേരിൽ ഇവരുടെ വിവാഹത്തിെൻറ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. തുടർന്ന് ദമ്പതികൾക്കെതിരെ സമൂഹത്തിൽ നിന്നും അധിക്ഷേപവും ഭീഷണിയും ഉയർന്നിരുന്നു. ഇവരുടെ വിവാഹം നിയമവിരുദ്ധമാണെന്നും പ്രചരണമുണ്ടായിരുന്നു.