6 വർഷത്തിനുള്ളിൽ പീഡിപ്പിച്ചത് വിദ്യാർഥികൾ മുതൽ യുവ ഡോക്ടർമാർ വരെ ഉൾപ്പെടുന്ന 200 ൽ അധികം പെൺകുട്ടികളെ. പ്രതികളുടെ മൊബൈൽ പരിശോധനയിൽ ഞെട്ടിത്തരിച്ച് പോലീസ്.

6 വർഷത്തിനുള്ളിൽ പീഡിപ്പിച്ചത് വിദ്യാർഥികൾ മുതൽ യുവ ഡോക്ടർമാർ വരെ ഉൾപ്പെടുന്ന 200 ൽ അധികം പെൺകുട്ടികളെ. തമിഴ്‌നാടിനെ ഞെട്ടിച്ച ആ പീഡന കേസിന്റെ നടുക്കം മാറാതെ ഇപ്പോഴും പോലീസുകാരും നാട്ടുകാരും.  പീഡന കേസിൽ…

6 വർഷത്തിനുള്ളിൽ പീഡിപ്പിച്ചത് വിദ്യാർഥികൾ മുതൽ യുവ ഡോക്ടർമാർ വരെ ഉൾപ്പെടുന്ന 200 ൽ അധികം പെൺകുട്ടികളെ. തമിഴ്‌നാടിനെ ഞെട്ടിച്ച ആ പീഡന കേസിന്റെ നടുക്കം മാറാതെ ഇപ്പോഴും പോലീസുകാരും നാട്ടുകാരും.  പീഡന കേസിൽ അറസ്റ്റിലായ അറസ്റ്റിലായ പ്രതികൾ ശബരീശ്, തിരുനാവരശ്, സതീഷ്, വസന്തകുമാര്‍ എന്നിവര്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്തു 14 ദിവസത്തേക്ക് റിമാൻഡിൽ വെച്ചിരിക്കുകയാണ്. പ്രതികൾ ഇരുന്നൂറോളം പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ചതായും അവരുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സേവ് ചെയ്ത് വെച്ച് പെൺകുട്ടികളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയുമായിരുന്നു പതിവ്. 

സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന യുവതികളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീടത് പ്രണയമായി നടിക്കുകയും ചെയ്യും. ശേഷം നേരിൽ കാണാമെന്ന വ്യാജേന രഹസ്യകേന്ദ്രങ്ങളിൽ എത്തിക്കുകയും ക്രൂരമായി പീഡനത്തിനിരയാക്കിയശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സാമ്പത്തികമായി ചൂഷണം ചെയ്തു വരുകയുമാണെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.

പ്രതികളെ കുരുക്കിയത് അവരുടെ അമിത ആത്മവിശ്വാസം തന്നെ ആയിരുന്നു.  ഈ യുവാക്കളിൽ ഒരാൾ പൊള്ളാച്ചി സ്വദേശിയായ യുവതിയുമായി അടുപ്പത്തിലാകുകയും നേരിൽ കാണണമെന്ന് ആവിശ്യപ്പെട്ട് യുവതിയെ വിളിച്ചു വരുത്തുകയുമായിരുന്നു. യുവതി പ്രതിക്കൊപ്പം കാറിൽ കയറുകയും യാത്ര മദ്ധ്യേ ബാക്കി പ്രതികൾ കുടി കാറിൽ കയറുകയും നാലുപേരും കുടി ചേർന്ന് യുവതിയെ പീഡനത്തിനിരയാക്കുകയുമായിരുന്നു. വഴിയിൽ ഉപേക്ഷിക്കപ്പെട്ട യുവതി വീട്ടിൽ എത്തി സഹോദരനോട് വിവരം പറഞ്ഞതോടെയാണ് പീഡന വീരന്മാരെ പറ്റിയുള്ള ഞെട്ടിപ്പിക്കുന്ന വിവരം ലോകമറിയുന്നത്. പ്രതികളിൽ ഒരാളെ പിടികൂടിയ പോലീസ്‌കാർ പ്രതിയെ ചോദ്യം ചെയ്‌തതിന്‌ ശേഷം മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഡന കഥ അറിയുന്നത്. വിദ്യാർഥികൾ മുതൽ യുവ ഡോക്ടർമാർ വരെ അടങ്ങിയ ഇരുന്നൂറിൽ അധികം യുവതികളുടെ ദൃശ്യങ്ങളായിരുന്നു ആ മൊബൈൽ ഫോണിൽ അടങ്ങിയിരുന്നത്.