925 വാങ്ങിയ മോതിരം വിറ്റപ്പോൾ കിട്ടിയത് എത്രയെന്നോ ;ഇപ്പഴും അമ്പരപ്പ് മാറാതെ യുവതി

ഒരൊറ്റ നിമിഷം മതി ഭാഗ്യം പടിവാതില്‍ക്കെ വന്നു കയറാന്‍. എന്നാല്‍ ഡെബ്ര ഗോര്‍ഡ എന്ന ബ്രിട്ടീഷ് പെണ്‍കുട്ടിയുടെ കയ്യില്‍ ഭാഗ്യമെത്തിയിട്ട് 33 വര്‍ഷമായി. അറിഞ്ഞത് ഇപ്പോഴാണെന്ന് മാത്രം. പഴയ സാധനങ്ങള്‍ വില്‍ക്കുന്ന ചന്തയില്‍ നിന്നാണ്…

ഒരൊറ്റ നിമിഷം മതി ഭാഗ്യം പടിവാതില്‍ക്കെ വന്നു കയറാന്‍. എന്നാല്‍ ഡെബ്ര ഗോര്‍ഡ എന്ന ബ്രിട്ടീഷ് പെണ്‍കുട്ടിയുടെ കയ്യില്‍ ഭാഗ്യമെത്തിയിട്ട് 33 വര്‍ഷമായി. അറിഞ്ഞത് ഇപ്പോഴാണെന്ന് മാത്രം.

പഴയ സാധനങ്ങള്‍ വില്‍ക്കുന്ന ചന്തയില്‍ നിന്നാണ് യുവതി 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് 925 രൂപ (പത്ത് പൗണ്ട്) കൊടുത്ത് മോതിരം വാങ്ങിയത്. മോതിരത്തിന്റെ തിളക്കം തന്നെയായിരുന്നു ആകര്‍ഷണം. അടുത്തിടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായോടെ യുവതി മോതിരം ഉള്‍പ്പെടെ ആഭരണങ്ങള്‍ വില്‍ക്കാനൊരുങ്ങി. അപ്പോഴാണ് താനിത്ര നാളും അണിഞ്ഞിരുന്നത് 25.27 ക്യാരറ്റ് വജ്ര മോതിരമാണെന്ന് ജ്വല്ലറിയിലെ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്.

വജ്രമോതിരം ലേലത്തില്‍ വച്ചതോടെ 68 കോടി രൂപയ്ക്കാണ് വിറ്റുപോയത്. സ്വര്‍ണം വിറ്റ് ബാധ്യത തീര്‍ക്കാന്‍ പോയ യുവതി കോടീശ്വരിയായാണ് തിരിച്ചെത്തിയത്. എന്തായാലും താന്‍ എങ്ങനെ കോടീശ്വരിയായെന്ന അമ്പരപ്പിലാണ് ഡെബ്ര ഗോര്‍ഡ. ഇത്ര വിലയുളള മോതിരം എങ്ങനെ പഴയ സാധനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടുവെന്നും വ്യക്തമല്ല.