എം.ജി ശ്രീകുമാറിന് അമ്മാവന്‍ സിന്‍ഡ്രം! ഇയാളും പണ്ട് ലിവിങ് ടുഗെതര്‍ ആയിരുന്നില്ലേ?

മലയാളത്തിലെ ശ്രദ്ധേയയായ യുവഗായികയാണ് അഭയ ഹിരണ്‍മയി. ചുരുക്കം പാട്ടുകളേ പാടിയിട്ടുള്ളൂ എങ്കിലും പ്രിയപ്പെട്ട ഗായികയാണ് അഭയ. ഗോപി സുന്ദറുമൊത്തുള്ള ജീവിതത്തോടെയാണ് അഭയയും വാര്‍ത്തകളില്‍ നിറഞ്ഞത്. ഗോപി സുന്ദറുമായി ബന്ധം പിരിഞ്ഞതോടെയും അഭയയാണ് ശ്രദ്ധ നേടുന്നത്. അഭയയുടെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ആരാധകരേറെയും.

അമൃത ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന എം.ജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം പരിപാടിയില്‍ അഭയയായിരുന്നു അതിഥി. ഈ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യലിടത്ത് വൈറലാകുന്നത്. അതേസമയം, എംജി ശ്രീകുമാറിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനവും ഉയരുകയാണ്.

ഗോപി സുന്ദറും അഭയയും നീണ്ട 14 വര്‍ഷം ലിവിങ് ടുഗെതര്‍ ബന്ധത്തിലായിരുന്നു. അടുത്തിടെയാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഗോപി സുന്ദറിന്റെ സംഗീതത്തിലാണ് അഭയ ഹിരണ്‍മയി ആലപിച്ച ഗാനങ്ങളേറെയും. അതെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരിപാടിയില്‍ സംസാരിക്കവെ അഭയയോട് ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞതിനെ കുറിച്ച് ശ്രീകുമാര്‍ ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ട്.

അതിനെല്ലാം മാന്യമായി മറുപടി പറഞ്ഞ് അഭയ ഒഴിഞ്ഞ് പോകാന്‍ ശ്രമിക്കുമ്പോള്‍ പുഞ്ചിരിയോടെ ആത്മവിശ്വാസത്തോടെയാണ് അഭയ മറുപടി നല്‍കുന്നതൊക്കെയും. ആ ബന്ധം ഇല്ലാതായതില്‍ വിഷമമുണ്ടോയെന്ന് എം.ജി ശ്രീകുമാര്‍ വീണ്ടും വീണ്ടും ചോദിക്കുന്നത് വൈറലാകുന്ന വീഡിയോയില്‍ കാണാം. അഭിമുഖം വൈറലായതോടെ നിരവധി പേരാണ് എംജി ശ്രീകുമാറിന്റെ ചിന്താഗതിയേയും ചോദ്യങ്ങളേയും പരിഹസിച്ച് കമന്റുകളുമായി എത്തുന്നത്.

‘അഭയ വളരെ പോസിറ്റീവ് ആയി മനോഹരമായിട്ടാണ് സംസാരിച്ചത്, ശ്രീകുമാറിന് തലയ്ക്ക് വെളിവില്ലേ…? കഷ്ടം, ഇയാളും പണ്ട് ലിവിങ് ടുഗെതര്‍ ആയിരുന്നില്ലേ?.’
‘അതൊക്കെ കേട്ടപ്പോള്‍ ഇയാള്‍ പ്രോഗ്രസീവിന്റെ അങ്ങേയറ്റമാവുമെന്നാണ് കരുതിയത്, എം.ജി ശ്രീകുമാറിന് അമ്മാവന്‍ സിന്‍ഡ്രം, അഭയയോട് കാര്യങ്ങള്‍ വീണ്ടും വീണ്ടും ചോദിച്ചത് വല്ലാത്ത ഊളത്തരം ആയിപ്പോയി’ തുടങ്ങിയാണ് വിമര്‍ശനങ്ങള്‍ നിറയുന്നത്.

ഗോപി സുന്ദറിനൊപ്പമുള്ള ജീവിതം മിസ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചാല്‍ തിരിഞ്ഞ് നോക്കുന്നതില്‍ ഉപരി മുന്നോട്ട് പോവുന്നതിനെക്കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്ന് അഭയ പറയുന്നു.

എനിക്ക് ഫോക്കസ് ചെയ്യാന്‍ മ്യൂസിക്ക് കരിയര്‍ ഉണ്ട്. വിഷമം ഇല്ല സാര്‍ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഞാന്‍ നന്നായിട്ടാണ് ജീവിച്ചത്. ഹാപ്പി ആയിരുന്നു. ഞാന്‍ ഒരു രാജ്ഞിയെ പോലെയായിരുന്നു ജീവിച്ചത്. ഇനിയും അങ്ങനെ തന്നെയായിരിക്കും.

ഇപ്പോള്‍ മുന്നോട്ട് പോകുന്നത് വളരെ രസകരമായിട്ടാണ്. മോഡലിങ്ങും ചെയ്യുന്നുണ്ട്. ഒപ്പം മ്യൂസിക്കല്‍ കരിയറും ബില്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഒരുപാട് സുഹൃത്തുക്കളും നല്ല ഫാമിലിയും തനിക്ക് ചുറ്റുമുണ്ടെന്നും അഭയ നിറഞ്ഞ സന്തോഷത്തോടെ പറയുന്നുണ്ട്.

വര്‍ഷങ്ങളായുള്ള ലിവിങ് ടുഗെതര്‍ ജീവിതത്തിന് ശേഷമാണ് എം.ജി ശ്രീകുമാര്‍ ലേഖയെ വിവാഹം കഴിച്ചത്. പ്രേമത്തിന് കണ്ണില്ല കാതില്ല എന്നൊക്കെ പറയുന്നത് ഞങ്ങളുടെ കാര്യത്തില്‍ യാഥാര്‍ഥ്യമായിരുന്നു. അന്നത്തെ കാലത്ത് ലിവിങ് ടുഗെതര്‍ വലിയൊരു സാഹസം തന്നെയായിരുന്നെന്ന് ശ്രീകുമാര്‍ പറയുന്നു.

ചെങ്ങന്നൂരില്‍ ഒരു ആയുര്‍വേദ ചികിത്സയ്ക്ക് പോയ സമയത്ത് ഒരു മാഗസിന് അഭിമുഖം നല്‍കിയിരുന്നു. വിവാഹിതരാവാന്‍ താല്‍പര്യമുണ്ടോയെന്ന് അവര്‍ ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു ഞങ്ങളുടെ മറുപടി. എംജി ശ്രീകുമാര്‍ വിവാഹിതനായി എന്നായിരുന്നു അന്ന് ആ മാഗസിനില്‍ വന്നത്. അങ്ങനെയാണ് വിവാഹം പെട്ടന്ന് നടത്തിയതെന്ന് എംജി ശ്രീകുമാര്‍ മുന്‍പ് പറഞ്ഞിരുന്നു.

Anu B