രാഹുല്‍ ഗാന്ധി പോയത് നിശാ ക്ലബിലല്ല, സുഹൃത്തിന്റെ വിവാഹചടങ്ങിലേക്ക്; വൈറല്‍ വീഡിയോയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍

കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി നേപ്പാളിലെ നിശാക്ലബില്‍ പങ്കെടുക്കുന്നുവെന്ന തലക്കെട്ടോടു കൂടിയുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധി പോയത് നിശാ ക്ലബിലേക്കല്ലെന്നും സുഹൃത്തും മാധ്യപ്രവര്‍ത്തകയുമായ സുമ്‌നിമ ഉദാസിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു…

കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി നേപ്പാളിലെ നിശാക്ലബില്‍ പങ്കെടുക്കുന്നുവെന്ന തലക്കെട്ടോടു കൂടിയുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധി പോയത് നിശാ ക്ലബിലേക്കല്ലെന്നും സുഹൃത്തും മാധ്യപ്രവര്‍ത്തകയുമായ സുമ്‌നിമ ഉദാസിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു കാഠ്മണ്ഡുവില്‍ പോയതെന്നും മുന്‍ മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് ഗോപിനാഥന്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആഗോള ടെലിവിഷന്‍ ശൃംഖലയായ സിഎന്‍എന്നിന്റെ ഡല്‍ഹി റിപ്പോര്‍ട്ടറായിരുന്നു സുമ്നിമ ഉദാസ്. ഇവരുടെ വിവാഹത്തിന് രാഹുല്‍ ഗാന്ധിക്കും ക്ഷണമുണ്ടായിരുന്നുവെന്ന് പോസ്റ്റില്‍ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം

ആദ്യത്തെ ചിത്രം സുമനിമ ഉദാസിൻറെതാണ്. ആഗോള ടെലിവിഷൻ ശൃംഖലയായ സിഎൻഎന്നിൻറെ ഡൽഹി റിപ്പോർട്ടറായിരുന്നു. ഡൽഹി കൂട്ടബലാൽസംഗ കേസ്, 2014 ല തിരഞ്ഞെടുപ്പ്, ഇന്ത്യൻ നയതന്ത്രജ്ഞനെ അമേരിക്ക കസ്‌ററഡിയിലെടുത്ത സംഭവം തുടങ്ങിയ പ്രധാന വിഷയങ്ങളടക്കം റിപ്പോർട്ട് ചെയ്ത മുൻനിര മാധ്യമ പ്രവർത്തക.സ്ത്രീ ശ്ാക്തീകരണത്തിന് ഇവർ നൽകിയ സംഭാവനകൾ പരിഗണിച്ച് 2014ൽ ജേർണലിസ്റ്റ് ഓഫ് ദി ഇയർ പുരസ്‌കാരവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നേപ്പാളിൽ വച്ച ഇവരുടെ വിവാഹ ചടങ്ങ് നടന്നു. രാഹുൽഗാന്ധിക്കും ക്ഷണമുണ്ടായിരുന്നു. അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. നേപ്പാളിലെ മാധ്യമങ്ങളിൽ വന്ന വീഡിയോ ഇന്ത്യയിൽ പ്രചരിക്കുന്നത് രാഹുൽ ഗാന്ധി നിശാപാർട്ടിയിൽ പങ്കെടുക്കുന്ന വിഡിയോ എന്ന പേരിലാണ്. അങ്ങനെയൊരു വ്യാജ വിഡിയോ പടച്ചുവിടുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട സോഴ്‌സായ ബിജെപി ഐടി സെൽ തലവൻ തന്നെയായിരുന്നു ഇതിൻറെയും പിന്നിൽ. പക്ഷെ വിഷയം കേരളത്തിൽ ക്ലച്ച് പിടിക്കുന്നില്ലെന്ന് കണ്ടപ്പോൾ അത് ഇടതുപക്ഷ സൈബർ സെല്ലുകാർ ഏറ്റെടുത്ത് നല്ല പ്രചാരണം നൽകുന്നുണ്ട്. കൈരളി ടിവിയും ഒരു എംഎൽഎയും പ്രത്യേക ക്വട്ടേഷൻ ഏറ്റെടുത്തിട്ടുണ്ട്. ബിജെപി ഐടി സെൽ തലവന് ഒരു പ്രത്യേക ചാരിതാർഥ്യം തോന്നുണ്ടാകും. ഇനി രണ്ടാമത്തെ ചിത്രം. അദ്ദേഹം ലഹോറിൽ വിമാനമിറങ്ങുന്ന ചിത്രമാണ്. നവാസ് ഷെരീഫ് ആയിരുന്നു അന്ന് പ്രധാനമന്ത്രി. അദ്ദേഹത്തിൻറെ മകളുടെ വിവാഹ ചടങ്ങിലും ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുത്തു. ആ വിവാഹത്തിന് അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നില്ലെന്നാണ് വിമർശകർ ആരോപിക്കുന്നത്. തൊട്ടുപിന്നാലെ കുറേ ഭീകരരെ ഇന്ത്യയിലേക്ക് അയച്ചാണ് പാകിസ്താൻ നന്ദി അറിയിച്ചത്.