ക്ഷേത്രത്തില്‍ കയറി… പിന്നീട് ബോധം പോയി.. പുരുഷന്റെ ശബ്ദത്തില്‍ സംസാരിച്ചു..! അനുഭവം വെളിപ്പെടുത്തി അഭിരാമി സുരേഷ്

മലയാളികള്‍ക്ക് ഏറെ സുപരിചിതമായ മുഖമാണ് അഭിരാമി സുരേഷിന്റേത്.. ഗായിക എന്ന രീതിയിലും അമൃത സുരേഷിന്റെ സഹോദരി എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരത്തെ കുറിച്ച് ആളുകള്‍ അടുത്തറിയുന്നത്, ബിഗ് ബോസ് ഷോയില്‍ വെച്ചാണ്. പിന്നീട് സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമായ അഭിരാമി, തനിക്കും കുടുംബത്തിനും എതിരെ സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള സൈബര്‍ ആക്രമണത്തില്‍ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ എത്തിയ താരം തനിക്ക് കുട്ടിക്കാലത്ത് ഒരു ക്ഷേത്രത്തില്‍ വെച്ചുണ്ടായ അനുഭവത്തെ കുറിച്ചാണ് തുറന്ന് പറഞ്ഞത്.

ഷോയില്‍ വെച്ച് പതിനാറാം വയസ്സില്‍ പുരുഷ ശബ്ദത്തില്‍ സംസാരിച്ചതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഈ അനുഭവം അഭിരാമി തുറന്ന് പറഞ്ഞത്.. അഭിരാമിയെക്കാള്‍ അന്നത്തെ ദിവസത്തെ കുറിച്ച് വിശദീകരിച്ച് പറഞ്ഞത് അഭിരാമിയുടെ അമ്മയാണ്.. ചേര്‍ത്തല ഒരു ക്ഷേത്രത്തില്‍ വെച്ചാണ് സംഭവം നടന്നത്.. അവിടെ പാദം നോക്കി നമ്മുടെ ജീവചരിത്രം മുഴുവന്‍ അവര്‍ എഴുതുമെന്നാണ് അഭിരാമി പറഞ്ഞത്.. അഭിരാമിക്ക് എപ്പോഴും ഒരു തലവേദന വരും അങ്ങനെയണ് അവിടെ പോയത്.. ക്ഷേത്രത്തിനുള്ളില്‍ കയറി അവിടെ നോക്കി പ്രാര്‍ത്ഥിക്കാന്‍ എന്നോട് പറഞ്ഞു.. എന്നാല്‍ പിന്നീട് നടന്നതൊന്നും എനിക്ക് ഓര്‍മ്മയില്ലെന്നും എല്ലാം ഇരുട്ടായിരുന്നു എന്നുമാണ് അഭിരാമി പറഞ്ഞത്..

എന്നാല്‍ അമ്മ ആ സംഭവത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്… പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞ് കുട്ടിയുടെ പുറകില്‍ ഒരാള്‍ നില്‍ക്കണം എന്ന് പറഞ്ഞു.. കിണ്ടിയില്‍ തീര്‍ത്ഥം എടുത്ത് അഭിരാമിയുടെ മുഖത്തേക്ക് ശക്തമായി അടിച്ചു. അപ്പോള്‍ അഭിരാമിയ ഒരു ഭയങ്കര ശബ്ദം ഉണ്ടാക്കാന്‍ തുടങ്ങി. പുരുഷന്മാരുടെ പോലെ ഒരു ശബ്ദം. സ്വാമി ആരാണ് എന്ന് ചോദിച്ചു.. അപ്പോള്‍ ഒരു ദേവതയാണ്. ഈ കുട്ടിയെ എനിക്ക് ഇഷ്ടമായി പതിമൂന്ന് വയസ് മുതല്‍ ഇഷ്ടമാണ്. ഞാന്‍ ഈ കുട്ടിയുടെ അടുത്ത് നിന്ന് പോകില്ല എന്നൊക്കെ പറഞ്ഞു.

എന്നാല്‍ ഈ ശരീരത്തില്‍ നിന്ന് ഒഴിഞ്ഞ് പോകണം എന്ന് അവിടെ നിന്ന് പറഞ്ഞുവത്രെ, പിന്നീട് അഭിരാമി ബോധം കെട്ടുവീണു.. എന്നാണ് അമ്മ പറഞ്ഞത്.. തനിക്ക് ഓര്‍മയുള്ളത് ക്ഷേത്രത്തില്‍ കയറിയതും പിന്നെ ഒരു ഇരുട്ട് മൂടിയതും ആണ്. പിന്നെ ഓര്‍മ്മ വന്നപ്പോള്‍ ചേച്ചിയുടെ മടിയില്‍ ആയിരുന്നെന്നും അഭിരാമി പറയുന്നുണ്ട്. ഇതും ഇനി തള്ളാണെന്ന് ആളുകള്‍ പറയും.. പക്ഷേ, ഇതെല്ലാം സംഭവിച്ചതാണെന്നും അഭിരാമിയും അമ്മയും പറയുന്നു.

Nikhina