അമ്മ ചിട്ടിപിടിച്ച് വാങ്ങി കൊടുത്ത തയ്യൽ മെഷീനിൽ തുടങ്ങിയ ജീവിതം …!!

ഈ ലോക്ക് ഡൗൺ കാലത്ത്  മാസ്ക് തുന്നി ജനങ്ങൾക്ക് മാതൃകയായി മാറിയിരിക്കുകയാണ് ഇന്ദ്രൻസ് , ആളുകൾ പൊന്നും വില കൊടുത്താണ് ഇപ്പോൾ മാസ്കുകൾ വാങ്ങുന്നത് . മെഡിക്കൽ ഷോപ്പിൽ ഒന്നും തന്നെ മാസ്കുകൾ കിട്ടാറുമില്ല…

indrans

ഈ ലോക്ക് ഡൗൺ കാലത്ത്  മാസ്ക് തുന്നി ജനങ്ങൾക്ക് മാതൃകയായി മാറിയിരിക്കുകയാണ് ഇന്ദ്രൻസ് , ആളുകൾ പൊന്നും വില കൊടുത്താണ് ഇപ്പോൾ മാസ്കുകൾ വാങ്ങുന്നത് . മെഡിക്കൽ ഷോപ്പിൽ ഒന്നും തന്നെ മാസ്കുകൾ കിട്ടാറുമില്ല , ഈ സമയത്ത് മാസ്ക്കുണ്ടക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല , വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന് കാണിച്ച് തന്നിരിക്കുകയാണ് ഇന്ദ്രൻസ് . ആർക്കും വീട്ടിലിരുന്ന് നിർമ്മിക്കാവുന്നതേയുള്ളൂ ഈ ഫേസ് മാസ്കുകൾ എന്ന് വിശദീകരിച്ച് കഴിഞ്ഞ ദിവസം നടൻ ഇന്ദ്രൻസ് രംഗത്തെത്തിയിരുന്നു. ഒരു തയ്യൽകാരനായി തന്‍റെ പ്രൊഫഷൻ തുടങ്ങിയ ഇന്ദ്രൻസിന്‍റെ അധികമാരും അറിയാത്ത കഥ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഷിബു ഗോപാലകൃഷ്ണ എന്നൊരാൾ.

indrans

ആലഭാരങ്ങളും ആഡംബരങ്ങളും അഴിച്ചുവച്ചു ഇത്രമേൽ നിസാരനായി ഈ മനുഷ്യൻ ഇരിക്കുന്നതു കാണുമ്പോൾ ഉള്ളിലെ സൂര്യകിരീടങ്ങളെല്ലാം വീണുടയുന്നുണ്ട്.
അയാൾ അഭിനയിക്കുകയല്ല, ആരോടും കൂറ് പ്രഖ്യാപിക്കുകയല്ല, അജണ്ടകളെ ഒളിച്ചു കടത്തുകയല്ല, തയ്യൽ മെഷീനു മുന്നിൽ ഇരുന്നിരുന്നു ജീവിതം തുന്നിയെടുത്ത ഒരു മനുഷ്യൻ ഞാൻ ആരാണ് എന്നു ആത്മാവിൽ തൊട്ടു അടയാളപ്പെടുത്തുകയാണ്. അയാളുടെ ജീവിതത്തിലെ ഏറ്റവും സത്യസന്ധമായ ഒരു വേഷത്തെ അത്രമേൽ സ്നേഹത്തോടെ ജീവിച്ചു കാണിച്ചുതരികയാണ്.

ഷിബു എഴുതിയ കുറിപ്പ്

അമ്മ ചിട്ടി പിടിച്ചതു കൊണ്ടു വാങ്ങിയ ഒരു തയ്യൽമെഷീൻ വച്ചാണ് സുരേന്ദ്രൻ കൊച്ചുവേലു എന്ന ഇന്ദ്രൻസ് തയ്യൽക്കട ആരംഭിക്കുന്നത്. തൂവാനത്തുമ്പികൾക്കു വേണ്ടി വസ്ത്രാലങ്കാരം ചെയ്യുമ്പോഴാണ് പദ്മരാജനോട് ടൈറ്റിൽസിൽ ഇന്ദ്രൻസ് എന്നു ചേർത്തോട്ടെ എന്നുചോദിക്കുന്നത്. അതോടെ അയാളും ഇന്ദ്രൻസായി. പിന്നെ കൊടക്കമ്പിയായി, നെത്തോലിയായി, ഒരു മനുഷ്യ ശരീരത്തിനു താങ്ങാൻ കഴിയുന്നതിനും അപ്പുറത്തെ അവഹേളനങ്ങളുടെ അവമതിപ്പുകളുടെ അതിക്രൂരമായ പൊട്ടിച്ചിരികളായി.

Indrans

യൂണിഫോമിനു വകയില്ലാത്തതു കൊണ്ട് നാലാം ക്‌ളാസിൽ പഠിപ്പു നിർത്തിയ, ഒരുപാടു താരങ്ങൾക്കു കോട്ടും സ്യൂട്ടും തയ്ച്ചുകൊടുത്ത അയാൾ, അയാൾക്കുവേണ്ടി ആദ്യമായി ഒരു കോട്ടും സ്യൂട്ടും തുന്നി ഷാങ്‌ഹായ്‌ ഫിലിം ഫെസ്റ്റിവലിന്റെ ചുവന്ന പരവതാനി നടക്കാൻ പോയി. ഗൗരവമേറിയ സീനുകൾ വരുമ്പോൾ സീനിന്റെ മുറുക്കം നഷ്ടപ്പെടാതിരിക്കാൻ ഒരുപാടു സീനുകളിൽ നിന്നും ഒഴിവാക്കപ്പെട്ട അയാൾ, മികച്ച നടനുള്ള സംസ്ഥാന അവാർഡ് പിടിച്ചു പിടിച്ചുവാങ്ങുന്ന അഭിനയ സാന്ദ്രതയായി.

ഈ ലോകത്തൊരു എട്ടാമത്തെ അത്ഭുതമുണ്ടെങ്കിൽ അതു തന്റെ ജീവിതമാണെന്നും, ഞാൻ ആരുമല്ലെന്നും, കാര്യമായിട്ടൊന്നും ചെയ്തിട്ടില്ലെന്നും, പരിഭവങ്ങളില്ലാതെ അയാൾ പിന്നിലോട്ടു നീങ്ങിനിൽക്കുന്നു. എത്ര നിഷ്പ്രയാസമാണ് ഈ മനുഷ്യൻ നമ്മളുടെ ആത്മബോധങ്ങളുടെ നെറുകയിൽ ചുറ്റിക കൊണ്ടു ആഞ്ഞടിക്കുന്നത് ❤️

https://www.facebook.com/shibu.gopalakrishnan.7/posts/2963092653783202