മൂന്ന് മാസം മുമ്പ് ഭാര്യയെ നഷ്ടപ്പെട്ട നടന്‍ സതീഷ് വജ്ര മരിച്ച നിലയില്‍

മൂന്ന് മാസം മുമ്പ് ഭാര്യയെ നഷ്ടപ്പെട്ട സതീഷ് വജ്രയെ ആര്‍ആര്‍ നഗറിലെ വസതിയില്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ദുരൂഹ സാഹചര്യത്തില്‍ നടനെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. സിനിമാമേഖലയെ ഞെട്ടിച്ചിരിക്കുകയാണ് സതീഷിന്റെ മരണം. സംഭവത്തില്‍…

മൂന്ന് മാസം മുമ്പ് ഭാര്യയെ നഷ്ടപ്പെട്ട സതീഷ് വജ്രയെ ആര്‍ആര്‍ നഗറിലെ വസതിയില്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ദുരൂഹ സാഹചര്യത്തില്‍ നടനെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. സിനിമാമേഖലയെ ഞെട്ടിച്ചിരിക്കുകയാണ് സതീഷിന്റെ മരണം. സംഭവത്തില്‍ ഭാര്യാസഹോദരന്‍ സുദര്‍ശന്‍ ഉള്‍പ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു.

ശനിയാഴ്ച രാവിലെയാണ് ബെംഗളൂരുവിലെ ആര്‍ആര്‍ നഗര്‍ പട്ടണഗെരെയിലെ വീട്ടില്‍ സതീഷിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ട അയല്‍വാസിയാണ് വീട്ടുടമസ്ഥനെ വിവരം അറിയിച്ചത്. സതീഷിന്റെ വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സതീഷിന്റെ ഭാര്യ മരിച്ചിരുന്നു. ഇത് ആത്മഹത്യയാണെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണ കാരണമെന്നാണ് ഭാര്യവീട്ടുകാര്‍ ആരോപിക്കുന്നത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. ഭാര്യയുടെ മരണത്തിനു പിന്നാലെ കുട്ടിയെ അവരുടെ വീട്ടുകാരാണ് നോക്കിയിരുന്നത്.

കുട്ടിയെ കാണാനായി സതീഷ് ഭാര്യവീട്ടില്‍ എത്തിയിരുന്നുവെന്നും കുട്ടിയെ തിരിച്ചു കിട്ടുന്നതിനു നിയമനടപടികളും സ്വീകരിച്ചിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഇതു സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച, ഭാര്യയുടെ ഇളയ സഹോദരനായ സുദര്‍ശന്‍ സുഹൃത്തായ നാഗേന്ദ്രയെയും സഹായത്തിനു കൂട്ടി സതീഷിന്റെ വീട്ടിലെത്തി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നുവെന്ന് പൊലീസ് പറയുന്നു. സതീഷ് ഒരു ടെലിവിഷന്‍ നടനായിരുന്നു, കൂടാതെ ‘ലഗോരി’ എന്ന കന്നഡ സിനിമയിലും ഒരു സഹകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.