രവിചന്ദ്രന് മറ്റൊരു കുടുംബം ഉണ്ടെന്ന് അറിഞ്ഞതോടെ കൂടെ ജീവിക്കില്ലെന്ന് ഉറപ്പിച്ചു! വിവാഹമോചനത്തെ കുറിച്ച് ഷീല

മലയാളത്തിലെ എക്കാലത്തെയും മികച്ചനടിയാണ് ഷീല.പതിമൂന്നാമത്തെ വയസ് സിനിമാലോകത്തെത്തിയ ഷീല വെള്ളിത്തിരയില്‍ ആറ് പതിറ്റാണ്ട് തികച്ചിരിക്കുകയാണ്.
ഇന്നും സജീവമായി അഭിനയ രംഗത്തുള്ള ഷീല തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് അധികമെന്നും തുറന്ന് പറഞ്ഞിട്ടില്ല.

എന്നാല്‍ ഇപ്പോഴിതാ താരം തന്റെ ഭര്‍ത്താവും നടനുമായിരുന്ന രവിചന്ദ്രനെ പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മകന്റെ അച്ഛനെ കുറിച്ച് ഷീല പറയുന്നത്.

‘സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച ആളായിരുന്നു രവിചന്ദ്രന്‍. 250 ദിവസങ്ങള്‍ ഓടിയ ചിത്രങ്ങള്‍ വരെയുണ്ട്. പക്ഷെ മദ്യപാനമാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം തകര്‍ത്തത്. തമിഴില്‍ മാര്‍ക്കറ്റ് കുറഞ്ഞപ്പോഴാണ് മലയാളത്തില്‍ അഭിനയിക്കാന്‍ വന്നത്. അദ്ദേഹം ഭാര്യയുമായി പിണങ്ങി വിവാമോചനം നേടി. ആ ബന്ധത്തില്‍ മൂന്ന് മക്കളും ഉണ്ടായിരുന്നെന്ന് ഷീല പറയുന്നു.

ജെഡി തോട്ടാന്‍ സംവിധാനം ചെയ്ത ‘ഓമന’ എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. അതിനിടയിലെ സംസാരത്തിലാണ് അനിയത്തിമാരുടെ കല്യാണം കഴിഞ്ഞതിനെ പറ്റി ഷീല പറഞ്ഞു. അമ്മ അന്ന് കിടപ്പിലാണ്. രവിചന്ദ്രനും ജെഡി തോട്ടാനും സുഹൃത്തുക്കളുമാണ്.

‘നിങ്ങളുടെ ഭാര്യയും പോയി, ഷീലാമ്മയും തനിച്ചാണ്. നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ’ എന്ന് തോട്ടാനാണ് ആദ്യം അദ്ദേഹത്തിനോട് ചോദിക്കുന്നത്. പിന്നെ സേതുമാധവനും എംഒ ജോസഫും നിര്‍ബന്ധിച്ചു. അങ്ങനെയാണ് കല്യാണത്തിലെത്തിയത്.

‘മകന്‍ ജനിച്ചത് മുതല്‍ രവിചന്ദ്രന്‍ ഒപ്പം താമസിച്ചിരുന്നില്ല. മറ്റൊരു വീടുണ്ട്. അവിടെയായിരുന്നു. അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ടി നഗറില്‍ ഉണ്ടായിരുന്നു. പിന്നീടാണ് രവിചന്ദ്രന് മറ്റൊരു കുടുംബം കൂടിയുണ്ടെന്ന് അറിയുന്നതെന്ന് ഷീലാമ്മ പറയുന്നു. അതോടെ, ഇനി നിങ്ങളുടെ കൂടെ ജീവിക്കില്ലെന്ന് അന്നേരം പറഞ്ഞിറങ്ങി. രണ്ടര കൊല്ലത്തിന് ശേഷം പിരിയുകയും ചെയ്‌തെന്നും ഷീല പറയുന്നു.

താാന്‍ എത്രയോ പേരുടെ കല്യാണം നടത്തി. പക്ഷേ സ്വന്തം വിവാഹ ജീവിതം മാത്രം ശരിയായില്ല. എങ്കിലും അതൊഴിച്ചാല്‍ ജീവിതത്തെ കുറിച്ച് സന്തോഷമേയുള്ളുവെന്നും’ ഷീല പറഞ്ഞു.

Anu B