സ്കൂളിൽ തന്റെ ജൂനിയർ ആയിരുന്നു അമാൽ എന്നും ഞങ്ങളുടെ പ്രണയ വിവാഹം ആയിരുന്നു എന്ന് വെളുപ്പെടുത്തുകയാണ് ദുൽഖർ. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ താരം മനസ്സ് തുറന്നത്. ആദ്യമായി അമാലിനെ കണ്ടതും പിന്നീട് വീട്ടിൽ വിവാഹം ഉറപ്പിച്ച കഥയാണ് ദുല്ഖര് പറയുന്നത്. അമേരിക്കയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി മടങ്ങി വന്നതിന് ശേഷം തനിക്ക് വിവാഹം ആലോചിക്കാന്‍ തുടങ്ങിയെന്നും എല്ലാവരും ചേര്‍ന്ന് ചേരുന്ന പെണ്‍കുട്ടികളെ തിരക്കുകയായിരുന്നെന്നും ദുല്‍ഖര്‍ ഓര്‍ത്തെടുത്തു. സ്കൂളില്‍ അഞ്ചു വര്‍ഷം ജൂനിയറായിരുന്ന ഒരു പെണ്‍കുട്ടിയുടെ കാര്യം ഇതിനിടയില്‍ സൂചിപ്പിച്ചു. സുഹൃത്തുക്കള്‍ ഇരുവരുടെയും ബയോഡേറ്റകള്‍ തമ്മിലുള്ള പൊരുത്തം നോക്കി.
“പിന്നീട് എവിടെ പോയാലും, ആ പെണ്‍കുട്ടിയെ അവിടെ കാണും. ഒരു സിനിമ കാണാന്‍ പോയാല്‍ ആ പെണ്‍കുട്ടി അതേ സിനിമയ്ക്ക് വന്നിരിക്കും. ഞാന്‍ പോലും അറിയാതെ ഒരടുപ്പം തോന്നി. ദിവ്യമായ എന്തോ ഒന്ന്, അന്ന് ഞാന്‍ ഉറപ്പിച്ചു, ഇവളെ തന്നെയാണ് ഞാന്‍ വിവാഹം കഴിക്കേണ്ടത് എന്ന്”. അമാലിനോട് ഇത് തുറന്ന് പറയാനുള്ള ധെെര്യമായപ്പോള്‍ ഒരു കാപ്പി കുടിക്കാന്‍ ക്ഷണിക്കുകയായിരുന്നെന്നും പിന്നീട് എല്ലാം പെട്ടന്നായിരുന്നെന്നും താരം പറയുന്നു.
2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നെെ സ്വദേശിയായ അമാല്‍ ആര്‍കിടെക്ടണ്. 2017 മേയ് 5ന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്റെ പേര്.