ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം ആർഭാടപൂർവ്വം നടത്തിയ വിവാഹം ആയിരുന്നു സംവിധായകൻ എ എൽ വിജയിയുടെയും നടി അമല പോളിന്റെയും. ദീർഘനാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇവർ വിവാഹിതർ ആയത്. എന്നാൽ കുറച്ച് നാളത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഇവർ വിവാഹമോചനം നേടുകയായിരുന്നു. ഇരുവരും ഇതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല. മലയിൽ നിന്നും വിവാഹ മോചനം നേടിയതിനു ശേഷം കുറച്ചു നാളുകൾ കഴിഞ്ഞു വിജയ് വീണ്ടും വിവാഹിതൻ ആയിരുന്നു. അമല മറ്റൊരു ബന്ധത്തിൽ ഏർപ്പെട്ട തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു.
എന്നാൽ അമല-വിജയ് ബന്ധം തകരാൻ കാരണം നടൻ ധനുഷ് ആണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. നിർമ്മാതാവ് അളഗപ്പൻ ആണ് ഇങ്ങനെ ഒരു പ്രസ്താവന നടത്തിയിരുന്നത്. വിവാഹ ശേഷം അഭിനയിക്കുന്നില്ല എന്ന തീരുമാനം ആയിരുന്നു അമലയുടേത്. എന്നാൽ വിവാഹത്തിന് മുൻപ് ധനുഷ് നിർമ്മിക്കുന്ന അമ്മ കണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. വിവാഹ ശേഷവും ഈ ചിത്രം ചെയ്യാൻ ധനുഷ് അമലയെ നിര്ബന്ധിച്ചിരുന്നു. ധനുഷിന്റെ സമ്മർദ്ദം സഹിക്കവയ്യാതെയാണ് അമല വീണ്ടും അഭിനയത്തിലേക്ക് എത്തിയതെന്നുമാണ് അളഗപ്പൻ പറഞ്ഞത്.
അളഗപ്പന്റെ വാക്കുകളെ നേരുത്തെ തന്നെ വിജയ് എതിർത്തിരുന്നു.ഇപ്പോൾ ഇതിനെ എതിർത്തുകൊണ്ട് അമലയും രംഗത്ത് വന്നിരിക്കുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് അമല തന്റെ നിലപാട് വ്യക്തമാക്കിയത്. ‘വിവാഹ മോചനം എന്ന തീരുമാനം തീർത്തും ഞങ്ങൾ രണ്ടുപേരും കൂടിച്ചേർന്നു എടുത്തതാണ്. അതിൽ മൂന്നാമത് ഒരാൾക്കും പങ്കില്ല. ധനുഷ് എന്റെ നല്ല ഒരു സുഹൃത്തതാണ്. എന്ന് കരുതി എന്റെ വ്യക്തി ജീവിതത്തെ ബാധിക്കുന്ന ഒന്നും ധനുഷിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്റെ വിവാഹമോചനത്തിന്റെ കാരണം പരസ്യമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ എന്നാണ് അമല പറഞ്ഞത്.