ഇവരൊക്കെ അരങ്ങുവാഴുന്ന ലോകത്ത് നല്ലനടപ്പ് ഉപദേശവുമായി ജീവിക്കുന്ന എണ്‍പതുകളിലെ വസന്തങ്ങളാണ് നല്ലത് പുള്ളേ..!

സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളായിരുന്ന മീശക്കാരനും ഫീനിക്‌സ് കപ്പിളും എല്ലാം വിവിധ കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്കെതിരെയുള്ള ട്രോളിന്റെ പെരുമഴയാണ്. ഇപ്പോഴിതാ ഇത്തരം സംഭവങ്ങളെ കുറിച്ച് അഞ്ജു പാര്‍വ്വതി തന്റെ സോഷ്യല്‍ മീഡിയയില്‍…

സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളായിരുന്ന മീശക്കാരനും ഫീനിക്‌സ് കപ്പിളും എല്ലാം വിവിധ കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്കെതിരെയുള്ള ട്രോളിന്റെ പെരുമഴയാണ്. ഇപ്പോഴിതാ ഇത്തരം സംഭവങ്ങളെ കുറിച്ച് അഞ്ജു പാര്‍വ്വതി തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഇത്തരം കൊള്ളരുതായ്മകള്‍ ചെയ്ത് ആളുകളെ കബളിപ്പിക്കുന്ന ഇവരൊക്കെ അരങ്ങു വാഴുന്ന ഈ കാലത്ത് നല്ലനടപ്പ്

ഉപദേശവുമായി ജീവിക്കുന്ന എണ്‍പതുകളിലെ വസന്തങ്ങളാണ് നല്ലതെന്ന് പറയുകയാണ് അഞ്ജു പാര്‍വ്വതി തന്റെ കുറിപ്പിലൂടെ. ഫേസ്ബുക്കില്‍ പങ്കുവെച്ച അഞ്ജുവിന്റെ കുറിപ്പിലെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. പ്രണയസുരഭിലമായ മാതൃകാ ദാമ്പതൃമെന്നു റീല്‍സിലൂടെ തെറ്റിദ്ധരിപ്പിച്ച് , ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ഭാര്യയുടെ മരണവാര്‍ത്തയ്ക്കും റീല്‍സിട്ട മെഹ്നാസ്
വൈറല്‍ ടിപ്‌സ് തരാമെന്നു പറഞ്ഞ് മീശയ്ക്കുള്ളില്‍ കാന്താരികളെ കുരുക്കിയ വിനീത്.. താലി ജീവനേക്കാള്‍ വലുതെന്ന സ്റ്റേറ്റ്‌മെന്റ് നടത്തി

തേന്‍ക്കെണി ഒരുക്കിയ ദേവു! ഇവരൊക്കെ അരങ്ങുവാഴുന്ന ലോകത്ത്
റീല്‍സ് – ഫില്‍റ്റര്‍ – ഇന്‍സ്റ്റാ കലിപ്പന്‍ – കാന്താരി – യൂട്യൂബ് – ടിക് ടോക് അല്‍ഗുലുത്തുകള്‍ പ്രചാരമാവുന്നതിനും മുന്നേ ജീവിച്ച സുക്കറിന്റെ പറമ്പില്‍ രണ്ട് സെന്റ് വാങ്ങി വീട് വച്ച് അല്പസ്വല്പം ഏഷണി, ഇള്ളോളം പരദൂഷണം , ഇത്തിരിപ്പോലം നല്ലനടപ്പ് ഉപദേശവുമായി ജീവിക്കുന്ന എണ്‍പതുകളിലെ വസന്തങ്ങളാണ് നല്ലത് പുള്ളേ.. എന്നാണ് അഞ്ജു പാര്‍വ്വതി കുറിച്ചിരിക്കുന്നത്.

ന്യൂ ജെന്‍ ഇന്‍സ്റ്റാ ഐഡികള്‍ മൊത്തം പോലീസ് സ്റ്റേഷനുകളില്‍ കറങ്ങുമ്പോള്‍ എണ്‍പതുകളിലെ വസന്തങ്ങള്‍ സുക്കറിന്റെ ഫേസ്ബുക്കില്‍ സേഫായിട്ട് ഇരിക്കുന്നു എന്ന് കുറിച്ച് ഇവര്‍ പങ്കുവെച്ച മറ്റൊരു പോസ്റ്റും ശ്രദ്ധ നേടിയിരുന്നു.
ഈ കുറിപ്പ് ശരിവെച്ച്‌കൊണ്ട് നിരവധി കമന്റുകളാണ് പോസ്റ്റിന് വന്നിരിക്കുന്നത്.

അടുത്തിടെ പീഡനക്കേസില്‍ അറസ്റ്റിലായ മീശക്കാരന്‍ എന്നറിയപ്പെടുന്ന ടിക്ടോക്ക് താരത്തിന് പിന്നാലെ ധനകാര്യ സ്ഥാപന ഉടമയെ ഹണിട്രാപ്പില്‍പ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ വൈറല്‍ ദമ്പതികളുടെ വാര്‍ത്തയും കേരളക്കരയെ ഞെട്ടിച്ചിരുന്നു.